പാകിസ്താനെതിരെ രണ്ട് വിക്കറ്റ് ജയം; ഇംഗ്ലണ്ട് ടി20 ലോകകപ്പ് സെമിയിൽ
സെഞ്ച്വറി നേടിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി ബ്രൂക്കാണ് പ്ലെയർ ഓഫ്ദിമാച്ച്

പല്ലേകലെ: സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിൽ പാകിസ്താനെ തോൽപ്പിച്ച് ഇംഗ്ലണ്ട് ടി20 ലോകകപ്പ് സെമിയിൽ പ്രവേശിക്കുന്ന ആദ്യ ടീമായി. അവസാന ഓവർ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ രണ്ട് വിക്കറ്റിനാണ് മുൻ ചാമ്പ്യൻമാരുടെ ജയം. പാകിസ്താൻ ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം അഞ്ച് പന്തുകൾ ശേഷിക്കെയാണ് മറികടന്നത്. സെഞ്ച്വറി നേടിയ ഹാരി ബ്രൂക്കിന്റെ(51 പന്തിൽ 100) ഒറ്റയാൻ പോരാട്ടമാണ് ഇംഗ്ലണ്ടിനെ വിജയത്തിലെച്ചിത്. 10 ഫോറും നാല് സിക്‌സറുമടങ്ങിയതാണ് ബ്രൂക്കിന്റെ സെഞ്ച്വറി. വിൽ ജാക്‌സ് 28 റൺസെടത്തു. മുഹമ്മദ് നവാസ് എറിഞ്ഞ 19ാം ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തി കളിയിലേക്ക് മടങ്ങിവരാന്ർ ഇംഗ്ലണ്ട് ശ്രമം നടത്തിയെങ്കിലും അവസാന ഓവറിലെ ആദ്യപന്തിൽ ഫോറടിച്ച് ജോഫ്രാ ആർച്ചർ ഇംഗ്ലണ്ടിനെ സെമിയിലേക്ക് നയിക്കുകയായിരുന്നു.
Skipper Harry Brook’s sensational #T20WorldCup ton guides England into the semi-finals with a thrilling win over Pakistan 👏
— ICC (@ICC) February 24, 2026
📝: https://t.co/vwGXfd370g pic.twitter.com/2CwAxjbWnt
നേരത്തെ ഓപ്പണർ സാഹിബ്‌സാദ ഫർഹാന്റെ അർധ സെഞ്ച്വറി മികവിലാണ് (45 പന്തിൽ 63) പാകിസ്താൻ 164 റൺസ് പടുത്തുയർത്തിയത്. ബാബർ അസമും ഫഖർ സമാനും 25 റൺസ് വീതം നേടി. ഇംഗ്ലണ്ടിനായി ലിയാം ഡോസൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ ശ്രീലങ്കയെ തോൽപ്പിച്ച ഇംഗ്ലണ്ട് പാകിസ്താനെയും വീഴ്ത്തിയതോടെയാണ് ടി20 ലോകകപ്പിലെ അവസാന നാലിലേക്ക് മുന്നേറിയത്.
Adjust Story Font
16

