Quantcast

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്‍റെ നാലാം ദിനവും മഴയില്‍ മുങ്ങുന്നു; മത്സരം ഇതുവരെ ആരംഭിക്കാനായില്ല

ആറാം ദിവസം റിസർവ് ദിവസമായി ഉണ്ടെങ്കിലും ഇപ്പോൾ തന്നെ മഴയും വെളിച്ചക്കുറവും മൂലം നിരവധി ഓവറുകൾ നഷ്ടടപ്പെട്ടു കഴിഞ്ഞു.

MediaOne Logo

Sports Desk

  • Published:

    21 Jun 2021 11:22 AM GMT

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്‍റെ നാലാം ദിനവും മഴയില്‍ മുങ്ങുന്നു; മത്സരം ഇതുവരെ ആരംഭിക്കാനായില്ല
X

കാലാവസ്ഥ പ്രവചനം പോലെ തന്നെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ നാലാം ദിനം തുടക്കം തന്നെ മഴ മൂലം വൈകുന്നു. രാവിലെ മുതൽ സതാംപ്ടണിൽ മഴ തുടരുകയാണ്. തുടർച്ചയായി മഴ പെയ്യുന്നതിനാൽ നാലാം ദിനം ആദ്യ സെഷനെങ്കിലും മഴയിൽ പൂർണമായി മുങ്ങാനാണ് സാധ്യത. വൈകുന്നേരം നാലുമണി വരെ സതാംപ്ടണിൽ മഴ പെയ്യുമെന്നാണ് പ്രവചനം. മഴ നിന്നാലും ഔട്ട് ഫീൽഡ് നനഞ്ഞിരിക്കുന്നതിനാൽ കളി ആരംഭിക്കാൻ പിന്നെയും വൈകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആറാം ദിവസം റിസർവ് ദിവസമായി ഉണ്ടെങ്കിലും ഇപ്പോൾ തന്നെ മഴയും വെളിച്ചക്കുറവും മൂലം നിരവധി ഓവറുകൾ നഷ്ടടപ്പെട്ടു കഴിഞ്ഞു. അതുകൊണ്ടു തന്നെ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് െൈഫനൽ സമനിലയിലേക്ക് നീങ്ങാനുള്ള സാധ്യതയേറുകയാണ്.

കാലാവസ്ഥ കണക്കിലെടുക്കാതെ ഇത്തരത്തിൽ സതാംപ്ടണിൽ മത്സരം നിശ്ചയിച്ചതിന് ഐസിസിക്കെതിരേ അവരുടെ ഔദ്യോഗിക പേജിലും മറ്റു സമൂഹമാധ്യമങ്ങളിലും വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

നിലവിൽ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യയ്‌ക്കെതിരേ ഒന്നാം ഇന്നിങ്‌സിൽ ന്യൂസിലൻഡിന് രണ്ടു വിക്കറ്റ് നഷ്ടമായി. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ന്യൂസിലൻഡ് 101/2 എന്ന നിലയിലാണ്. നിലവിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് 116 റൺസ് അകലെ മാത്രമാണ് ന്യൂസിലൻഡ് സ്‌കോർ. ന്യൂസിലൻഡ് ബോളിങിനു മുന്നിൽ പതറിപ്പോയ ഇന്ത്യൻ ബാറ്റ്‌സ്മാർ പതറിയെങ്കിലും ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ മികച്ച പന്തടക്കത്തോടെ കളിക്കുന്ന ന്യൂസിലൻഡ് താരങ്ങളെയാണ് സതാംപ്ടണിൽ കണ്ടത്. ഓപ്പണിങ് ഇറങ്ങിയ ടോം ലാതം 104 പന്തിൽ 30 റൺസ് നേടി മടങ്ങി. അശ്വിൻറെ പന്തിൽ നായകൻ കോലിക്ക് ക്യാച്ച നൽകിയാണ് ലാതം മടങ്ങിയത്.

ഓപ്പണിങ് പാർ്ട്ട്നർഷിപ്പിൽ മികച്ച രീതിയിൽ ബാറ്റ് വീശിയ ഡെവൻ കോൺവേ 153 പന്തിൽ 54 റൺസ് നേടി പവലിയിനേക്ക് തിരികെ നടന്നു. ഇഷാന്തിന്റെ പന്തിൽ ഷമി ക്യാച്ച് നൽകിയാരുന്നു അദ്ദേഹത്തിന്റെ മടക്കം. നിലവിൽ 37 പന്തിൽ 12 റൺസുമായി നായകൻ കെയ്ൻ വില്യംസണും റൺസൊന്നും നേടാതെ റോസ് ടെയ്‌ലറുമാണ് ക്രീസിൽ.

നേരത്തെ ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ കൂട്ടത്തകർച്ച നേരിട്ടിരുന്നു. കൃത്യതയാർന്ന ആക്രമണത്തിലൂടെ മുൻനിരയെ തകർത്ത ശേഷം ന്യൂസിലൻഡ് ബൗളർമാർ ഇന്ത്യയെ 217 റൺസിന് ചുരുട്ടിക്കെട്ടി. ടെസ്റ്റിൽ വെറും ഏഴാമത്തെ മത്സരം കളിക്കുന്ന കെയിൽ ജാമീസനാണ് അഞ്ച് വിക്കറ്റ് നേട്ടവുമായി കരുത്തുറ്റ ഇന്ത്യൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്.


TAGS :

Next Story