Quantcast

ഒരൽപ്പം കാത്ത് നിന്നു; പിന്നെ കുറ്റി തെറിപ്പിച്ചു, ഇത് ധോണി സ്‌റ്റൈൽ

പഞ്ചാബ് ഓപ്പണര്‍ പ്രഭ്‍സിംറാന്‍ സിങ്ങിനെയാണ് ധോണി മനോഹരമായ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കിയത്

MediaOne Logo

Web Desk

  • Updated:

    2023-04-30 15:09:26.0

Published:

30 April 2023 2:58 PM GMT

ഒരൽപ്പം കാത്ത് നിന്നു; പിന്നെ കുറ്റി തെറിപ്പിച്ചു,  ഇത് ധോണി സ്‌റ്റൈൽ
X

ചെന്നൈ: ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ അവസാന പന്ത് വരെ ആവേശം അലതല്ലിയ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ നാല് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. അവസാന പന്തിൽ ജയിക്കാന്‍ മൂന്ന് റൺസ് വേണമെന്നിരിക്കെ സിക്കന്ദർ റാസയാണ് ചെന്നൈക്ക് ആവേശ ജയം സമ്മാനിച്ചത്.

കളിയിൽ തോറ്റെങ്കിലും ചെന്നൈ നായകൻ ധോണി തകർപ്പൻ പ്രകടനമാണ് ഇന്ന് പുറത്തെടുത്തത്. ചെന്നൈ ഇന്നിങ്‌സിലെ അവസാന ഓവറിൽ ക്രീസിലെത്തിയ ധോണി അവസാന രണ്ട് പന്തും സിക്‌സർ പറത്തി ആരാധകരെ ആവേശത്തിലാഴ്ത്തി. ഒപ്പം വിക്കറ്റിന് പിന്നിലും ധോണി മിന്നും പ്രകടനമാണ് പുറത്തെടുത്തത്. പഞ്ചാബ് ഓപ്പണറായ പ്രഭ്‌സിംറാൻ സിങ്ങിനെ പുറത്താക്കാൻ ധോണി നടത്തിയൊരു സ്റ്റമ്പിങ് സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ.

മത്സരത്തിന്റെ ഒമ്പതാം ഓവറിലാണ് സംഭവം. രവീന്ദ്ര ജഡേജയെറിഞ്ഞ പന്ത് നേരിടാനായി ക്രീസിന് വെളിയിലേക്ക് സ്റ്റെപ്പ് ഔട്ട് ചെയ്ത പ്രഭ് സിംറാന് പക്ഷെ പിഴച്ചു. പന്ത് ധോണിയുടെ കയ്യിൽ. ഒരൽപ്പ നേരം പന്ത് കയ്യിൽ വച്ച ധോണി തന്റേതായ ശൈലിയിൽ കുറ്റി തെറിപ്പിച്ചു.

മത്സരത്തില്‍ ജയത്തോടെ പഞ്ചാബ് പോയിന്‍റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി. പഞ്ചാബിനായി 42 റണ്‍സെടുത്ത പ്രഭ്സിംറാന്‍ സിങ്ങും 40 റണ്‍സെടുത്ത ലിയാം ലിവിങ്സ്റ്റണും മികച്ച പ്രകടനം പുറത്തെടുത്തു. ഐ.പി.എല്ലില്‍ ചെന്നൈയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.

ഐ.പി.എല്ലില്‍ ചെന്നൈയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. നേരത്തേ ടോസ് നേടിയ ചെന്നൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ ഡെവോൺ കോൺവേയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവിലാണ് ചെന്നൈ മികച്ച സ്‌കോർ പടുത്തുയര്‍ത്തിയത്. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 200 റൺസെടുത്തു. അവസാന ഓവറിൽ തുടർച്ചയായി രണ്ട് സിക്‌സടിച്ച് ക്യാപ്റ്റൻ ധോണിയാണ് ചെന്നൈ ഇന്നിങ്‌സ് മനോഹരമായി അവസാനിപ്പിച്ചത്. ഡെവോൺ കോൺവേ 52 പന്തിൽ 16 ഫോറുകളുടേയും ഒരു സിക്‌സിന്റേയും അകമ്പടിയില്‍ 92 റൺസെടുത്ത് പുറത്താവാതെ നിന്നു.

. ഓപ്പണർമാരായ ഗെയ്ക് വാദും കോൺവേയും ചേർന്ന് ചെന്നൈക്ക് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 86 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് പിരിഞ്ഞത്. 37 റൺസെടുത്ത ഗെയ്ക്വാദ് റാസക്ക് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. പിന്നീടെത്തിയ ശിവം ദുബേക്കൊപ്പം ചേർന്ന് സ്‌കോർബോർഡ് ചലിപ്പിച്ച കോൺവേ ടോപ് ഗിയറിലേക്ക് മാറി. ദുബേ 28 റൺസെടുത്ത് മടങ്ങിയ ശേഷം ക്രീസിലെത്തിയ മുഈൻ അലിക്കും ജഡേജക്കും വലിയ സംഭാവനകൾ നൽകാനായില്ല. അവസാന ഓവറിൽ ക്രീസിലെത്തിയ നായകൻ ധോണി ഗാലറിയെ ആവേശത്തിലാറാടിച്ച് അവസാന രണ്ട് പന്തുകളും അതിർത്തി കടത്തി ചെന്നൈ സ്‌കോർ 200 ലെത്തിച്ചു.

TAGS :

Next Story