ഹോളിവുഡ് ഇൻ്റർനാഷണൽ ഗോൾഡൻ ഏജ് ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെൻ്ററിയായി 'തരിയോട്'
വയനാടിൻ്റെ സ്വർണ്ണ ഖനന ചരിത്രം പ്രമേയമായ ചിത്രം മുമ്പ് യൂറോപ്പിലെ സ്ലോവാക്യയില്‍ നടന്ന കൊഷിറ്റ്‌സെ ഇൻ്റര്‍നാഷണല്‍ മന്ത്ലി ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു

നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്‌ത ‘തരിയോട്’ ന്യൂയോർക്കിലെ ഹോളിവുഡ് ഇൻ്റർനാഷണൽ ഗോൾഡൻ ഏജ് ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെൻ്ററി ചിത്രമായി തെരഞ്ഞെടുത്തു. വയനാടിൻ്റെ സ്വർണ്ണ ഖനന ചരിത്രം പ്രമേയമായ ചിത്രം മുമ്പ് യൂറോപ്പിലെ സ്ലോവാക്യയില്‍ നടന്ന കൊഷിറ്റ്‌സെ ഇൻ്റര്‍നാഷണല്‍ മന്ത്ലി ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കുകയും ബെസ്റ്റ് ട്രെയ്ലർ കാറ്റഗറിയിൽ ഫൈനലിസ്റ്റാവുകയും ചെയ്തിരുന്നു.
ये à¤à¥€ पà¥�ें- 'സ്വര്‍ണ്ണം കുഴിച്ചെടുക്കാന്‍ ആസ്ട്രേലിയന്‍ നടന്‍ കേരളത്തിലേക്ക്'; തരിയോട് ടീസര്‍ കാണാം
തിരുവനന്തപുരത്തെ സെവൻത്ത് ആർട്ട് ഇൻഡിപെൻഡൻ്റ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഇടം പിടിച്ച ചിത്രം മേളയിലെ മിക ഹൃസ്വ ഡോക്യുമെൻ്ററി സംവിധായകനുള്ള അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ് വർക്ക് സെഷൻസ്, ലോസ് ആഞ്ചെലെസിലെ സ്റ്റാന്‍ഡലോണ്‍ ഫിലിം ഫെസ്റ്റിവല്‍ ആന്‍ഡ് അവാർഡ്സ്, മഹാരാഷ്ട്രയിലെ റീൽസ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ മേളകളിലേയ്ക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കാസബ്‌ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യ നിർമ്മിച്ച ഈ ചരിത്ര ഡോക്യൂമെൻ്ററിയുടെ ഫിലിമിന്‍റെ ദൈർഘ്യം നാൽപ്പത് മിനിറ്റാണ്.
ബ്രിട്ടീഷ് സംഗീത സംവിധായകൻ ഒവൈൻ ഹോസ്‌കിൻസ് പശ്ചാത്തല സംഗീതമൊരുക്കിയ ഡോക്യുമെൻ്ററിയുടെ വിവരണം ദേശീയ അവാർഡ് ജേതാവായ അലിയാറാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മാത്യു എം. തോമസ്, ഫാ. ബിജു മാവറ, ഛായാഗ്രഹണം: മിഥുന്‍ ഇരവില്‍, നിർമൽ ബേബി വര്‍ഗീസ്. അഡിഷണൽ ക്യാമറ: ഷോബിന്‍ ഫ്രാന്‍സിസ്, അശ്വിന്‍ ശ്രീനിവാസന്‍, ഷാല്‍വിന്‍ കെ പോള്‍. സംവിധാന സഹായികള്‍: വി. നിഷാദ്, അരുണ്‍ കുമാര്‍ പനയാല്‍, ശരണ്‍ കുമാര്‍ ബാരെ. കലാസംവിധാനം: സനിത എ.ടി, നറേഷൻ റെക്കോര്‍ഡിങ് ആൻഡ് ഫൈനൽ മിക്സിങ്ങ്: രാജീവ് വിശ്വംഭരന്‍, ട്രാന്‍സ്‌ലേഷന്‍ ആന്‍ഡ് സബ്‌ടൈറ്റില്‍സ്: നന്ദലാൽ ആർ, സെൻസർ സ്ക്രിപ്റ്റ്: സി. എസ്. അജിത്ത്.
ये à¤à¥€ पà¥�ें- മലബാറിലെ സ്വർണ ഖനനത്തിന്റെ ചരിത്രം പറയാന്‍ തരിയോട് ദി ലോസ്റ്റ് സിറ്റി; വിദേശ താരങ്ങളെ പ്രഖ്യാപിച്ചു
Adjust Story Font
16

