Quantcast

800 ഓളം കുഞ്ഞുങ്ങളുടെ മൃതദേഹം ഷെൽട്ടർ ഹോം സെപ്റ്റിക് ടാങ്കിൽ; അന്വേഷണം ആരംഭിച്ചു

അയർലണ്ടിലെ കൗണ്ടി ഗാൽവേയിലെ തുവാം എന്ന ചെറുപട്ടണത്തിലാണ് സംഭവം നടക്കുന്നത്

MediaOne Logo

Web Desk

  • Published:

    18 Jun 2025 8:10 PM IST

800 ഓളം കുഞ്ഞുങ്ങളുടെ മൃതദേഹം ഷെൽട്ടർ ഹോം സെപ്റ്റിക് ടാങ്കിൽ; അന്വേഷണം ആരംഭിച്ചു
X

അയർലണ്ട്: അവിവാഹിതരായ സ്ത്രീകൾക്കും അവരുടെ കുഞ്ഞുങ്ങൾക്കുമായി കന്യാസ്ത്രീകൾ നടത്തിയിരുന്ന ഷെൽട്ടർ ഹോമിൽ നിന്ന് 800 ഓളം കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ കണ്ടെത്തി. അയർലണ്ടിലെ കൗണ്ടി ഗാൽവേയിലെ തുവാം എന്ന ചെറുപട്ടണത്തിലാണ് സംഭവം. സംഭവത്തെ തുടർന്ന് ഫോറൻസിക് അന്വേഷണം ആരംഭിച്ചു. 1925 നും 1961 നും ഇടയിൽ ബോൺ സെകോർസ് മദർ ആൻഡ് ബേബി ഹോമിൽ 798 കുട്ടികൾ മരിച്ചുവെന്ന് പ്രാദേശിക ചരിത്രകാരിയായ കാതറിൻ കോർലെസ് പറയുന്നു. എന്നാൽ രണ്ട് കുട്ടികളെ മാത്രമേ ശരിയായ സെമിത്തേരിയിൽ അടക്കം ചെയ്തിട്ടുള്ളൂ. ബാക്കിയുള്ള 796 കുട്ടികളെ പിറ്റ് എന്നറിയപ്പെടുന്ന ഒരു സെപ്റ്റിക് ടാങ്കിൽ തള്ളിയതായി വിശ്വസിക്കപ്പെടുന്നുവെന്ന് ദി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.

ദി ഹോം എന്ന് അറിയപ്പെടുന്ന ബോൺ സെകോർസ് മദർ ആൻഡ് ബേബി ഹോം ഇപ്പോൾ ഒരു ആധുനിക അപ്പാർട്ട്മെന്റ് സമുച്ചയമാണ്. കുട്ടികളെയും അമ്മമാരെയും പരിചരിച്ചിരുന്ന ഒരു കൂട്ടം കത്തോലിക്കാ കന്യാസ്ത്രീകളാണ് ഈ ഹോം നടത്തിയിരുന്നത്. കുഞ്ഞുങ്ങൾ ജനിച്ചതിനുശേഷം അവരെ അമ്മമാരിൽ നിന്ന് വേർപെടുത്തി കുടുംബങ്ങളുടെ സമ്മതമില്ലാതെ കന്യാസ്ത്രീകൾക്ക് കൈമാറി. ലൈംഗിക ബന്ധത്തിൽ വഞ്ചിക്കപ്പെട്ടതോ നിർബന്ധിക്കപ്പെട്ടതോ ആയ സ്ത്രീകളെയും, ബലാത്സംഗത്തിന് ഇരയായവരെയും, അനാഥരായ പെൺകുട്ടികളെയും, കുടുംബങ്ങൾ ഉപേക്ഷിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്ത സ്ത്രീകളെയുമാണ് അവിടെ പാർപ്പിച്ചിരുന്നത്.

2014-ൽ കാതറിൻ കോർലെസിന്റെ കണ്ടെത്തലുകൾക്ക് ശേഷമാണ് ബോൺ സെകോർസിലെ സംഭവം പുറത്തുവന്നത്. 2022-ൽ ഐറിഷ് സർക്കാർ ഔദ്യോഗികമായി സ്ഥലം കുഴിക്കാനും കുട്ടികളുടെ അവശിഷ്ടങ്ങൾക്കായി തിരയാനും അനുവദിക്കുന്ന ഒരു പുതിയ നിയമം പാസാക്കിയതിനുശേഷമാണ് സ്ഥലത്ത് ഖനനം ആരംഭിച്ചത്. ശിശുക്കളുടെ മൃതദേഹങ്ങൾ തിരിച്ചറിയാനും മാന്യമായ രീതിയിൽ സംസ്കരിക്കാനും ഇനിയും രണ്ട് വർഷം വരെ എടുത്തേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

TAGS :

Next Story