‘വിധിദിനത്തിൽ ഈ കുപ്പി നിങ്ങളെ രക്ഷിച്ചേക്കാം’ ഗസ്സയിലെത്തുമെന്ന പ്രതീക്ഷയിൽ ധാന്യവും മാവും നിറച്ച പ്ലാസ്റ്റിക് കുപ്പികൾ കടലിലേക്ക് എറിഞ്ഞ് ഈജിപ്ഷ്യൻ യുവാവ്
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉപരോധിക്കപ്പെട്ട ഗസ്സ പ്രദേശത്തെ ആശുപത്രികളിൽ പട്ടിണിയും പോഷകാഹാരക്കുറവും മൂലം നാല് കുട്ടികളുൾപ്പെടെ 15 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്

കെയ്റോ: ഗസ്സയിൽ എത്തുമെന്ന് പ്രതീക്ഷിച്ച് ഈജിപ്തിൽ നിന്ന് ഒരു യുവാവ് ധാന്യവും മാവും നിറച്ച പ്ലാസ്റ്റിക് കുപ്പികൾ കടലിലേക്ക് എറിയുന്ന വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. 'വിധിദിനത്തിൽ ഈ കുപ്പി നിങ്ങളെ രക്ഷിച്ചേക്കാം' എന്ന് പറഞ്ഞുകൊണ്ട് അയാൾ മറ്റുള്ളവരെയും ഇത് ചെയ്യാൻ പ്രേരിപ്പിക്കുന്നതായി വിഡിയോയിൽ കാണാം.
A video posted on social media shows an Egyptian man throwing plastic bottles filled with grain and flour into the sea, hoping they will reach Gaza.
— Middle East Eye (@MiddleEastEye) July 23, 2025
The man urged others to do the same, saying: “This bottle might save you on Judgement Day.”
In the past 24 hours, hospitals in… pic.twitter.com/GmfwRq7IKI
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉപരോധിക്കപ്പെട്ട ഗസ്സ പ്രദേശത്തെ ആശുപത്രികളിൽ പട്ടിണിയും പോഷകാഹാരക്കുറവും മൂലം നാല് കുട്ടികളുൾപ്പെടെ 15 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഗസ്സയിലെ പട്ടിണി മരണസംഖ്യ 101 ആയെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ രേഖകൾ പറയുന്നു.
Adjust Story Font
16

