Quantcast

തെല്‍ അവീവ് ഫിറ്റ്‌നസ് ട്രയിനര്‍ക്കെതിരെ പീഡന പരാതിയുമായി ഹമാസ് മോചിപ്പിച്ച യുവതി

'ഇനിയും നിശബ്ദയായിരിക്കാന്‍ കഴിയില്ല. ഹമാസ് തടവിലായിരുന്നപ്പോള്‍ പോലും എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു എന്നാല്‍ ഞാനിപ്പോള്‍ ഇരുട്ടിലാണ്' ശീം പറഞ്ഞു

MediaOne Logo

Web Desk

  • Published:

    2 May 2025 7:53 AM GMT

തെല്‍ അവീവ് ഫിറ്റ്‌നസ് ട്രയിനര്‍ക്കെതിരെ പീഡന പരാതിയുമായി ഹമാസ് മോചിപ്പിച്ച യുവതി
X

തെല്‍ അവീവ്: തെല്‍ അവീവിലെ പ്രസിദ്ധനായ ഫിറ്റ്‌നസ് ട്രയിനര്‍ക്കെതിരെ പീഡന പരാതിയുമായി യുവതി. ഹമാസ് മോചിപ്പിച്ച ബന്ദികളിലൊരാളായ മിയ ശീം ആണ് ചാനല്‍12ന് നല്‍കിയ അഭിമുഖത്തില്‍ പരാതി നല്‍കിയതായി വെളിപ്പെടുത്തിയത്.

'ഇനിയും നിശബ്ദയായിരിക്കാന്‍ കഴിയില്ല. ഹമാസ് തടവിലായിരുന്നപ്പോള്‍ പോലും എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു എന്നാല്‍ ഞാനിപ്പോള്‍ ഇരുട്ടിലാണ്' എന്നും ശീം പറഞ്ഞു. ആറാഴ്ച മുമ്പാണ് സംഭവമുണ്ടായതെന്നും നോര്‍ത്ത് തെല്‍ അവീവ് പൊലീസില്‍ പരാതി നല്‍കിയെന്നും ശീം വ്യക്തമാക്കി. ശീമിന്റെ പരാതിയില്‍ സാമൂഹിക മാധ്യമത്തില്‍ പ്രശസ്തനായിട്ടുള്ള ഒരു ഫിറ്റ്‌നസ് ട്രയിനറെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചതായി പൊലീസ് അറിയിച്ചു.

ട്രയിനര്‍ ജോലി ചെയ്യുന്ന നോര്‍ത്ത് തെല്‍ അവീവിലെ ഫിറ്റ്‌നസ് സ്റ്റുഡിയോയില്‍ പോയിട്ടുള്ളതിനാല്‍ രണ്ടു പേര്‍ക്കും നേരത്തെ പരസ്പരം അറിയാം. പരാതി നല്‍കുന്നതിന്റെ കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് ശീം വ്യക്തിപരമായ സഹായത്തിനായി സുഹൃത്തിന്റെ നിര്‍ദേശ പ്രകാരം ട്രയിനറെ വീട്ടിലേക്ക് വിളിച്ചിരുന്നു. കിടപ്പുമുറിയില്‍ വെച്ച് തന്നെ ആക്രമിച്ചുവെന്നാണ് പരാതി.

പരാതിയിലെ ആരോപണങ്ങള്‍ ട്രയിനര്‍ നിഷേധിച്ചു. മുറിയിലേക്ക് കടന്നുവെന്ന ആരോപണം ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് സമ്മതിച്ചു. മൊഴിയെടുക്കുന്നതിനിടെ പരാതിക്കാരി പറഞ്ഞത് 'പീഡിപ്പിക്കപ്പെട്ടതായി കരുതുന്നുവെന്നാണെന്നും', യാതൊരു തെളിവും ഇല്ലാത്തതിനാല്‍ കേസ് ഉടനെ അവസാനിക്കുമെന്നും ട്രയിനറുടെ അഭിഭാഷകന്‍ സാസി ഗേസ് അഭിപ്രായപ്പെട്ടു.

മറ്റൊരു യുവതിക്ക് അശ്ലീല സന്ദേശമയച്ചു എന്ന പരാതിയിലും ട്രയിനറെ ചോദ്യം ചെയ്തിരുന്നു. ശീമിന്റെ പരാതിയില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

TAGS :

Next Story