Quantcast

ഗസ്സയിലെ ആശുപത്രികൾക്കു നേരെയുള്ള സൈനിക നടപടി തുടരുമെന്ന് ഇസ്രായേൽ; രോഗികൾക്കും അഭയം തേടിയവർക്കും നേരെ വെടിവെപ്പും മർദനവും വ്യാപകം

ഗസ്സയിൽ യുദ്ധത്തിന് മാനുഷിക ഇടവേള വേണമെന്ന പ്രമേയം വീണ്ടും രക്ഷാസമിതിക്കു മുന്നിലെത്തി

MediaOne Logo

Web Desk

  • Published:

    16 Nov 2023 12:50 AM GMT

Police allow rally in Tel Aviv demanding ceasefire in Gaza
X

തെല്‍ അവിവ്: ഗസ്സയിലെ അൽ-ശിഫ ഉൾപ്പെടെ ആശുപത്രികൾക്കു നേരെയുള്ള സൈനിക നടപടി തുടരുമെന്ന് ഇസ്രായേൽ സൈന്യം. ആശുപത്രിക്കടിയിലെ ബങ്കറുകൾസൈനിക താവളങ്ങളാണെന്നനുണ പ്രചാരണം പൊളിഞ്ഞിട്ടും ഫലസ്തീൻ ജനതക്കെതിരായ ഉൻമൂലന നടപടികളാണ് അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ തുടരുന്നതെന്ന് ഹമാസ് കുറ്റപ്പെടുത്തി. ഗസ്സയിൽ യുദ്ധത്തിന് മാനുഷിക ഇടവേള വേണമെന്ന പ്രമേയം വീണ്ടും രക്ഷാസമിതിക്കു മുന്നിലെത്തി. യെമനിൽ നിന്നയച്ച ഡ്രോൺ വെടിവെച്ചിട്ടതായി പെന്‍റഗണ്‍ അറിയിച്ചു.

അൽ-ശിഫ ആശുപത്രിക്കുള്ളിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യം കൊടും ക്രൂരതതകൾ തുടരുകയാണ്. രോഗികൾക്കും ആശുപത്രി വളപ്പിൽ അഭയം തേടിയവർക്കും നേരെ വെടിവെപ്പും മർദനവും വ്യാപകം. ആയുധങ്ങളും മറ്റും കണ്ടെത്തിയെന്ന ഇസ്രായേൽ വാദം ആശുപത്രി അധികൃതർ തള്ളി. ആയുധങ്ങൾ ഇസ്രായേൽ സൈന്യം ആശുപത്രിക്കുള്ളിൽ എത്തിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് ഹമാസ്. താൽക്കാലിക ലിഫ്റ്റുകളെയും കുടിവെള്ളടാങ്കിനെയും കോൺഫറൻസ് റൂമിനെയുമൊക്കെയാണ് ഇസ്രായേൽ സേന ബങ്കറുകളെന്ന് വിലയിരുത്തുന്നത്. ആശുപത്രിയുടെ ഭൂഗർഭ അറയിലുള്ളത് വെയർഹൗസുകളും കൂടിക്കാഴ്ചമുറികളുമാണെന്ന് ഗസ്സ ആരോഗ്യമന്ത്രാലയ വക്താവ് പറഞ്ഞു.

ആശുപത്രികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ജനങ്ങളെ ഗസ്സയിൽ നിന്ന് പുറന്തള്ളാനുള്ള ആസൂത്രിത നീക്കത്തിന്‍റെ ഭാഗമാണെന്ന് ഹമാസ്. ഇസ്രായേലും അമേരിക്കയും ക്രൂരതകൾക്ക് വിലയൊടുക്കേണ്ടി വരുമെന്നും ഹമാസ് മുന്നറിയിപ്പ് നൽകി. കുഞ്ഞുങ്ങളെയും രോഗികളെയും ഉന്നം വെച്ചുള്ള ആക്രമണം തുടർന്നാൽ മാനുഷിക ദുരന്തം ഉറപ്പാണെന്ന് ലോകാരോഗ്യ സംഘടന. ഇസ്രായേലിനെതിരെ യു.എൻ ഇടപെടൽ അടിയന്തരമാണെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ്. തങ്ങളുടെ ഇൻറലിജൻസ് റിപ്പോർട്ടും ഇസ്രായേലിന്‍റെ ഓപറേഷനും വേറിട്ടു കാണണമെന്ന് വൈറ്റ്ഹൗസ്.ഗസ്സയിലെ ഏക ഗോതമ്പുമില്ലും ബോംബിട്ട് തകർത്തതോടെ പട്ടിണിയെ ആയുധമാക്കി മാറ്റുകയാണ് ഇസ്രായേൽ എന്ന പരാതി വ്യാപകമാണ്.

ഇസ്രായേൽ സൈന്യത്തിനെതിരെ ശക്തമായ ചെറുത്തുനിൽപ്പാണ് തുടരുന്നതെന്ന് ഹമാസ്. 11 സൈനിക വാഹനങ്ങൾ കൂടി തകർത്തതായും ഹമാസ്. ബന്ദികളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട കരാർ വൈകില്ലെന്ന് ഇസ്രായേൽ ചാനൽ 12 റിപ്പോർട്ട് ചെയ്തു. ഹിസ്ബുല്ലയുടെ ആക്രമണത്തിനെതിരെ പ്രത്യാക്രമണം ശക്തമാക്കിയെന്ന് ഇസ്രായേൽ സൈന്യം.

ഗസ്സയിലെ ആക്രമണത്തിന് അടിയന്തര മാനുഷിക ഇടവേള വേണമെന്നാവശ്യപ്പെടുന്ന പ്രമേയം നാലുതവണ പരാജയപ്പെട്ടതിനു പിന്നാലെ അഞ്ചാമതും നീക്കം നടത്തി ഐക്യരാഷ്ട്രസഭ രക്ഷാസമിതി. രക്ഷാസമിതി അംഗമായ മാൾട്ടയാണ് പ്രമേയത്തിന്‍റെ കരട് മുന്നോട്ടുവെച്ചത്. യെമനിൽ നിന്ന് യു.എസ് യുദ്ധകപ്പലിനെ ലക്ഷ്യമിട്ട ഡ്രോൺ അമേരിക്കൻ സൈന്യം തകർത്തു.

TAGS :

Next Story