Quantcast

ഇന്തോനേഷ്യൻ ആശുപത്രിയിൽ ഇസ്രായേലിന്റെ ആക്രമണം; രോഗികളും ഡോക്ടർമാരുമടക്കം 12പേർ കൊല്ലപ്പെട്ടു

അൽശിഫ ആശുപത്രിയിൽ നിന്നും 250 ഗുരുതര രോഗികളെ ഇനിയും മാറ്റാനായില്ല

MediaOne Logo

Web Desk

  • Updated:

    2023-11-20 07:30:35.0

Published:

20 Nov 2023 6:43 AM GMT

ഇന്തോനേഷ്യൻ ആശുപത്രിയിൽ ഇസ്രായേലിന്റെ ആക്രമണം; രോഗികളും ഡോക്ടർമാരുമടക്കം 12പേർ കൊല്ലപ്പെട്ടു
X

ഗസ്സ സിറ്റി: ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രിയിൽ ഇസ്രായേലിന്റെ കനത്ത വ്യോമാക്രമണം. രോഗികളും ഡോക്ടർമാരുമടക്കം 12 പേർ തത്ക്ഷണം മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിൽ ഡോക്ടർമാർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് ഗസ്സയിലെ വലിയ ആശുപത്രികളിലൊന്നായ ഇന്തോനേഷ്യൻ ആശുപത്രിക്കു നേരെ ഇസ്രായേൽ ബോംബിട്ടത്.

ഇസ്രായേൽ സേന കീഴടക്കിയ അൽശിഫക്കുളളിൽനിന്ന് 250 ഗുരുതര രോഗികളെ ഇനിയും മാറ്റാനായില്ല.ഐസിയു ആംബുലൻസില്ലാതെ ഇവരെ മാറ്റാനാവില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

അതേസമയം, കരയുദ്ധത്തിൽ ഹമാസിന്റെ പ്രതിരോധം ശക്തമാക്കി. അഞ്ച് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ അറിയിച്ചു. ഗസ്സയിൽ മരണം പതിമൂവായിരവും പരിക്കേറ്റവരുടെ എണ്ണം മുപ്പതിനായിരവുമായി ഉയർന്നിരിക്കെ, താൽക്കാലിക വെടിനിർത്തലിനുള്ള നീക്കം ഊർജിതമായിട്ടുണ്ട്. അഞ്ചു ദിവസത്തെ വെടിനിർത്തലിനായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 70 ബന്ദികളെ കൈമാറാൻ ഏറെക്കുറെ ധാരണ രൂപപ്പെട്ടതായാണ്സൂചന. അതേസമയം, ഇസ്രായേൽ സൈന്യവും ഹമാസ് പോരാളികളും തമ്മിലുളള ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമായി. യെമൻ ഹൂത്തികൾ പിടിച്ചെടുത്ത ചരക്കുകപ്പൽ വിട്ടില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകി.

സിവിലിയൻ കേന്ദ്രങ്ങൾക്കും അഭയാർഥി ക്യാമ്പുകൾക്കും മേലുള്ള ഇസ്രായേൽ ബോംബ് വർഷം തുടരുകയാണ്. വടക്കൻ ഗസ്സയിൽ ഇന്നലെ രാത്രി നടന്ന ബോംബാക്രമണത്തിൽ മാത്രം 150ൽ ഏറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു. പതിമൂവായിരത്തിലേറെയാണ് ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികൾ. ഇവരിൽഇ 5500 പേർ കുട്ടികളാണ്. പരിക്കേറ്റ മുപ്പതിനായിരത്തിലേറെ പേർക്ക് ആവശ്യമായ ചികിൽസ പോലും ലഭിക്കാത്ത സ്ഥിതിയാണുള്ളതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയവും യു.എൻ ഏജൻസികളും വ്യക്തമാക്കി. ഭൂരിഭാഗം ആശുപത്രികളുടെയും പ്രവർത്തനം നിലച്ചതോടെ മരണസംഖ്യയും കുത്തനെ ഉയരുകയാണ്.

ഇസ്രായേലി സൈനികർപിടിച്ചടക്കിയതിനെ തുടർന്ന് പ്രവർത്തനം നിലച്ച ഗസ്സയിലെ അൽശിഫ ആശുപത്രിയിൽ നിന്ന് മാസം തികയാതെ പ്രസവിച്ച് ഇൻകുബേറ്ററിലായിരുന്ന 31 കുഞ്ഞുങ്ങളെ വിദഗ്ധ ചികിത്സക്കായി ഈജിപ്തിലേക്ക് കൊണ്ടുപോകുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഗുരുതര പരിക്കേറ്റ നിലയിലുള്ള 259 പേർ ഇപ്പോഴും മരണത്തോട് മല്ലടിച്ചു ആശുപത്രിയിലുണ്ട്. അൽശിഫ ആശുപത്രി ഉപരോധിച്ച സൈന്യം മെഡിക്കൽ ഉപകരണങ്ങൾ പൂർണമായി നശിപ്പിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു. ഫലസ്തീൻ ജനതയെ പുറന്തള്ളുകയെന്ന ആസൂത്രിത ലക്ഷ്യമാണ് വർധിച്ചുവരുന്ന കൂട്ടക്കുരുതികളിലുടെ ഇസ്രായേലും അമേരിക്കയും ലക്ഷ്യമിടുന്നതെന്ന് ഹമാസ് സൈനിക വിഭാഗമായ അൽ ഖസാം ബ്രിഗേഡ് അറിയിച്ചു. ഏഴ്ഇസ്രായേലി സൈനികരെ കൊലപ്പെടുത്തിയതായും മുപ്പതോളം സൈനികവാഹനങ്ങൾ തകർത്തതായും അൽ ഖസാം ബ്രിഗേഡ് വ്യക്തമാക്കി.


TAGS :

Next Story