Quantcast

പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ബുധനാഴ്ച; ശ്രീലങ്കയിൽ ഇന്ന് പ്രത്യേക പാർലമെന്റ് സമ്മേളനം

പ്രധാനമന്ത്രിയെ നാമനിർദേശം ചെയ്യുന്നതു സംബന്ധിച്ച കാര്യങ്ങളും ഇന്നത്തെ സഭയിൽ ചർച്ചചെയ്യും

MediaOne Logo

Web Desk

  • Updated:

    2022-07-16 05:23:22.0

Published:

16 July 2022 5:18 AM GMT

പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ബുധനാഴ്ച; ശ്രീലങ്കയിൽ ഇന്ന് പ്രത്യേക പാർലമെന്റ് സമ്മേളനം
X

കൊളംബോ: ഗോതബായ രജപക്‌സെ രാജിവെച്ചതിനുശേഷം ശ്രീലങ്കയിൽ ഇന്ന് പ്രത്യേക പാർലമെന്റ് സമ്മേളനം. പുതിയ പ്രസിഡന്റിനെ ബുധനാഴ്ച തെരഞ്ഞെടുക്കും. ഇന്ന് ചേരുന്ന സമ്മേളനത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ചർച്ച ചെയ്യും. 225 അംഗ പാർലമെന്റ് ജൂലൈ 20ന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്ന് സ്പീക്കർ അറിയിച്ചിരുന്നു. പുതിയ പ്രസിഡന്റ് 2024 നവംബർ വരെയുള്ള ഗോതബായ രാജപക്സെയുടെ ശേഷിക്കുന്ന കാലാവധിയിൽ തുടരും.

കൂടാതെ പുതിയ പ്രധാനമന്ത്രിയെ നാമനിർദേശം ചെയ്യുന്നതു സംബന്ധിച്ച കാര്യങ്ങളും ഇന്നത്തെ സഭയിൽ ചർച്ചാവിഷയമാകും. എസ് ജെ ബി പാർട്ടി നേതാവ് സജിത് പ്രേമദാസയുടെ പേര് പ്രതിപക്ഷം മുന്നോട്ട് വെച്ചേക്കും. സ്പീക്കർ ആക്ടിങ് പ്രസിഡൻറാകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ചീഫ് മാർഷൽ ശരത്ത് ഫോൻസേക ഭൂരിപക്ഷ പിന്തുണയുണ്ടെങ്കിൽ മത്സരിക്കാൻ സന്നദ്ധനാണെന്ന് അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ റെനിൽ വിക്രമസിംഗെയെ പിന്തുണക്കാൻ ശ്രീലങ്ക പൊതുജന പെരാമുന തീരുമാനിച്ചിട്ടുണ്ട്. എല്ലാ പാർട്ടി പ്രതിനിധികളോടും സഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ സ്പീക്കർ ആവശ്യപ്പെട്ടിട്ടുണ്ട.

ഗോതബായ രജപക്‌സെ രാജിവച്ചതിനു പിന്നാലെ റെനിൽ വിക്രമസിംഗെ ആക്ടിംഗ് പ്രസിഡൻറായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. റെനിലിനെ അംഗീകരിക്കില്ലെന്ന നിലപാടുമായി പ്രതിഷേധം ശക്തമാകുന്നതിനിടയിലായിരുന്നു നീക്കം. പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്ന റെനിൽ വിക്രമസിംഗെ രാജി വയ്ക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. അടുത്ത ഏഴ് ദിവസത്തിനുള്ളിൽ പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കുമെന്ന് സ്പീക്കർ അറിയിച്ചിരുന്നു.

അതേസമയം പ്രസിഡൻറ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നതായാണ് ആക്ടിംഗ് പ്രസിഡൻറ് റെനിൽ വിക്രമസിംഗെയുടെ ആരോപണം. പ്രസിഡൻറ് പദവി ഉറപ്പിക്കാൻ വിക്രസിംഗെ അനുനയ ശ്രമങ്ങളും തുടങ്ങി. എന്നാൽ വിക്രമസിംഗെയെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രക്ഷോഭകരും പ്രതിപക്ഷ പാർട്ടികളും.

TAGS :

Next Story