Quantcast

'അങ്കിള്‍ വിളി വിനയായി' ; തായ്‌ലന്‍ഡ് പ്രധാനമന്ത്രിയെ കോടതി പുറത്താക്കി

കംബോഡിയന്‍ നേതാവ് ഹുന്‍ സെന്നുമായുള്ള ഫോണ്‍ സംഭാഷണം ചോര്‍ന്നതിന് പിന്നാലെയാണ് പെതോങ്താന്‍ ഷിനവത്രക്കെതിരെ നടപടി

MediaOne Logo

Web Desk

  • Published:

    29 Aug 2025 5:15 PM IST

അങ്കിള്‍ വിളി വിനയായി ; തായ്‌ലന്‍ഡ് പ്രധാനമന്ത്രിയെ കോടതി പുറത്താക്കി
X

ബാങ്കോക്ക്: തായ്‌ലന്‍ഡ് പ്രധാനമന്ത്രി പെതോങ്താന്‍ ഷിനവത്രയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഭരണഘടന കോടതി പുറത്താക്കി. കംബോഡിയന്‍ നേതാവ് ഹുന്‍ സെന്നുമായുള്ള ഫോണ്‍ സംഭാഷണം ചോര്‍ന്നതിന് പിന്നാലെയാണ് നടപടി.

ധാര്‍മികമൂല്യങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെയാണ് പടിയിറക്കം. ഹുന്‍ സെന്നുമായുള്ള ഫോണ്‍ സംഭാഷണം ചോര്‍ന്നത് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചതോടെ 39കാരിയായ പെതോങ്താന്‍ ഷിനവത്രയെ കഴിഞ്ഞ മാസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

തായ്‌ലന്‍ഡ് - കംബോഡിയ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ കംബോഡിയന്‍ നേതാവിനോട് വിനയത്തോടെ സംസാരിച്ചതാണ് ഷിനവത്രയ്ക്ക് വിനയായത്. ഹുന്‍ സെന്നിനെ 'അങ്കിള്‍' എന്ന് അഭിസംബോധന ചെയ്യുന്ന സംഭാഷണത്തില്‍, അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ കൈകാര്യം ചെയ്‌തോളാമെന്ന് പറയുന്നതും തായ് സൈനിക കമാന്‍ഡറെ വിമര്‍ശിക്കുന്നതും ഫോണ്‍ സംഭാഷണത്തിലുണ്ടായിരുന്നു.

തായ്‌ലന്‍ഡ് - കംബോഡിയ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രിയുടെ സംഭാഷണം രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു പ്രധാനമന്ത്രിക്ക് നേരെയുള്ള ആരോപണം. എന്നാല്‍ തന്റെ പരാമര്‍ശം സംഘര്‍ഷം അവസാനിപ്പിക്കാനും രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനുമാണെന്ന് ചൂണ്ടിക്കാട്ടി പെതോങ്താന്‍ ഷിനവത്ര മാപ്പപേക്ഷിച്ചിരുന്നു.

എന്നാല്‍ ഫോണ്‍ സംഭാഷണ വിവാദം വന്‍ പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ചു. തുടര്‍ന്ന് പ്രധാന സഖ്യകക്ഷി പിന്തുണ പിന്‍വലിച്ചതോടെ പാര്‍ലമെന്റില്‍ ഷിനവത്രയുടെ പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടമായി.

പെതോങ്താന്‍ ഷിനവത്രയുടെ ഫോണ്‍ സംഭാഷണം ചോര്‍ന്ന് ആഴ്ചകള്‍ക്കകമാണ് തായ്‌ലന്‍ഡ് - കംബോഡിയ അതിര്‍ത്തിയില്‍ വന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. അഞ്ച് ദിവസം നീണ്ട സംഘര്‍ഷത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ പലായനം ചെയ്യുകയും ചെയ്തു.

TAGS :

Next Story