പ്രളയസാധ്യത: അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നതില്‍ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി

ഇത്തവണ മഴ കൂടുതല്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പ്രളയ സാധ്യത തള്ളിക്കളയാനാവില്ലെന്ന് ചൂണ്ടികാട്ടിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് ചീഫ് ജസ്റ്റിസിന് കത്തയച്ചത്.

Update: 2020-05-28 08:28 GMT
Advertising

പ്രളയ സാധ്യത കണക്കിലെടുത്ത് അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നതില്‍ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അയച്ച കത്തിന്‍റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. പല അണക്കെട്ടുകളിലും ഇപ്പോൾ തന്നെ ജലനിരപ്പ് ഉയർന്ന നിലയിലാണെന്നും സാധാരണ കാലവർഷമുണ്ടായാലും പ്രളയ സാധ്യതയുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇത്തവണ മഴ കൂടുതല്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പ്രളയ സാധ്യത തള്ളിക്കളയാനാവില്ലെന്ന് ചൂണ്ടികാട്ടിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് ചീഫ് ജസ്റ്റിസിന് കത്തയച്ചത്. സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നതായി മാധ്യമവാര്‍ത്തകളുണ്ട്. കോവിഡ് 19 ന്റെ പാശ്ചാതലത്തില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിനാല്‍ വൈദ്യുതോല്പാദനം കുറവാണ്. പലയിടത്തെയും ജനറേറ്ററുകള്‍ തകരാറിലാണെന്നും അറിയുന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി കെ.എസ്.ഇ.ബി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ല. സാധാരണ മഴയുണ്ടായാല്‍ പോലും 2018 ന് സമാനമായ പ്രളയത്തിന് സാധ്യതയുണ്ട്. കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിനെ തുടര്‍ന്ന കാനകള്‍ വൃത്തിയാക്കിയത് കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ്.

Full View

ഈ സാഹചര്യത്തില്‍ കോടതിയുടെ അടിയന്തിര ഇടപെടല്‍ ഡാമുകളുടെ ജലക്രമീകരണം സംബന്ധിച്ച് ആവശ്യമാണെന്ന് ചൂണ്ടികാട്ടിയാണ് ജസ്റ്റിസിന്‍റെ കത്ത്. ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ഇതു സംബന്ധിച്ച് സ്വമേധയാ കേസെടുത്താണ് സർക്കാരിന്റെ വിശദീകരണം തേടിയത്. പ്രളയത്തെ നേരിടാൻ സജ്ജമായ രീതിയിൽ ക്രമീകരണങ്ങൾ നടത്തുന്നുണ്ടന്ന് സർക്കാർ കോടതിയെ അറിയിച്ചു. ജലനിരപ്പ് സംബന്ധിച്ചും പ്രോട്ടോകോൾ പാലിച്ച് നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു. ഇക്കാര്യങ്ങൾ വ്യക്തമാക്കി സത്യവാങ്മൂലം സമർപിക്കാൻ കോടതി നിർദേശിച്ചു. ഹരജി ജൂൺ 5 ന് വീണ്ടും പരിഗണിക്കും.

Tags:    

Similar News