'കെ.ടി ജലീല്‍ മന്ത്രി സ്ഥാനത്ത് നിന്ന് മാത്രമല്ല ദീനുൽ ഇസ്‌ലാമിൽ നിന്ന് തന്നെ പുറത്ത് പോകേണ്ടി വരും': എ.പി അബ്ദുല്ലക്കുട്ടി
ജലീൽ മാർക്സിസ്റ്റ് വാദിയല്ല മൗദൂദി വാദിയാണെന്നും രാജ്യദ്രോഹ കള്ളക്കടത്ത് സംഘത്തെ ന്യായീകരിക്കാൻ ഖുർആനെ കൂട്ട് പിടിക്കുന്നുവെന്നും എ.പി അബ്ദുല്ലക്കുട്ടി പറഞ്ഞു.
ഖുർആനെ നിന്ദിച്ച കെ.ടി ജലീല്‍ മന്ത്രി സ്ഥാനത്ത് നിന്ന് മാത്രമല്ല ദീനുൽ ഇസ്‌ലാമിൽ നിന്ന് തന്നെ പുറത്ത് പോകേണ്ടി വരുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുല്ലക്കുട്ടി. കെ.ടി.ജലിലിന്‍റെ വളാഞ്ചേരിയിലെ വീട്ടിലേക്ക് ന്യൂനപക്ഷമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു എ.പി അബ്ദുല്ലക്കുട്ടി. ബന്ധുനിയമനം, മാർക്ക് ദാനം തുടങ്ങി നിരവധി കേസുകളില്‍ മന്ത്രി തുടർച്ചയായി ആരോപണ വിധേയനാണെന്നും മന്ത്രി വിശുദ്ധ ഖുർആൻ നിന്ദ നടത്തിയതായും എ.പി അബ്ദുല്ലക്കുട്ടി ആരോപിച്ചു. പടപ്പ് മാത്രമല്ല പടച്ചോൻ പോലും പൊറുക്കില്ലെന്നും മലപ്പുറത്തെ മുസ്‍ലിംകളെ മാത്രമല്ല ലോക മുസ്‍ലിംകളെയാകെ മന്ത്രി കെ.ടി ജലീല്‍ അപമാനിച്ചെന്നും എ.പി അബ്ദുല്ലക്കുട്ടി പറഞ്ഞു. ജലീൽ മാർക്സിസ്റ്റ് വാദിയല്ല മൗദൂദി വാദിയാണെന്നും രാജ്യദ്രോഹ കള്ളക്കടത്ത് സംഘത്തെ ന്യായീകരിക്കാൻ ഖുർആനെ കൂട്ട് പിടിക്കുന്നുവെന്നും എ.പി അബ്ദുല്ലക്കുട്ടി പറഞ്ഞു.