'തുടർഭരണം മനസിൽ ഉണ്ടാകണം': നവകേരള സർവേയ്ക്ക് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം തെളിയിക്കുന്ന മുഖ്യമന്ത്രിയുടെ ശബ്ദ സന്ദേശം പുറത്ത്

മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖയാണ് പുറത്തായത്

Update: 2026-02-18 07:49 GMT

തിരുവനന്തപുരം: നവകേരള സർവേയ്ക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം തന്നെയെന്ന് തെളിയിക്കുന്ന മുഖ്യമന്ത്രിയുടെ ശബ്ദ സന്ദേശം പുറത്ത്. നവ കേരള സർവ്വേയുടെ ജില്ലാതല നിർവഹണ സമിതി അംഗങ്ങൾക്കായി സംഘടിപ്പിച്ച യോഗത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖയാണ് പുറത്തായത്.

ഒക്ടോബർ 22നായിരുന്നു പരിപാടി.കേരള വികസനത്തിന് തുടർഭരണം ആവശ്യമെന്നും അത് മുന്നിൽ കണ്ടു വേണം സർവ്വേക്കിറങ്ങാന ന്നും ഉദ്യോഗസ്ഥർക്കും വോളണ്ടിയർമാർക്കും മുഖ്യമന്ത്രിയുടെ നിർദേശം. വളണ്ടിയർമാർ ഏറ്റെടുത്തിരിക്കുന്നത് വലിയ ദൗത്യം. ഭരണവിരുദ്ധ വികാരം ഇല്ല. സർവേക്ക് ഇറങ്ങുമ്പോൾ ചിലരെങ്കിലും പ്രകോപനം ഉണ്ടാക്കും അതിനോട് ശാന്തമായി പ്രതികരിക്കണം എന്നും മുഖ്യമന്ത്രിയുടെ നിർദേശം.

Advertising
Advertising

ആശുപത്രിയിൽ നിന്ന് ചില കമ്പനികൾ ഉപകരണങ്ങൾ എടുത്തുകൊണ്ടുപോയതിനേയും മുഖ്യമന്ത്രി വിമർശിച്ചു. പിന്നിൽ രാഷ്ട്രീയ ​ഗൂ‍ഢാലോചനയുണ്ടെന്നും അത് തടയണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ അപ്പീൽ നൽകുന്ന കാര്യം സർക്കാർ പരിഗണനയിലാണ്. എജിയുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം ആയിരിക്കും അന്തിമ തീരുമാനമെടുക്കുക. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അപ്പീലിൽ കൂടി തിരിച്ചടിയേറ്റാൽ അത് പ്രതിപക്ഷം വലിയ വിഷയമാക്കി ഉയർത്തും എന്ന ആശങ്ക പാർട്ടിയിലെ ഒരു വിഭാഗം പങ്കുവെക്കുന്നുണ്ട്.

സർക്കാരുകളുടെയും പത്തുവർഷത്തെ ഭരണത്തെ സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം അറിയാൻ വേണ്ടിയാണ് നവ കേരള സർവ്വേ നടത്താൻ തീരുമാനിച്ചത്. പാർട്ടി മിഷനറി ആകെ ചലിപ്പിച്ച് ഇത് വേഗത്തിൽ പൂർത്തീകരിക്കാം എന്നായിരുന്നു സർക്കാരിൻ്റെ പ്രതീക്ഷ. 20 കോടിയോളം രൂപയാണ് ചെലവായി കണക്കാക്കിയത്. എന്നാൽ ഇത്രയും പണം ചെലവാക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഹൈക്കോടതി നവ കേരള സർവേ റദ്ദ് ചെയ്തത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലുണ്ട്.

വിധി പകർപ്പ് പരിശോധിച്ച ശേഷം എജി സർക്കാരിന് ഈ വിഷയത്തിൽ നിയമോപദേശം നൽകും. നടപടിക്രമങ്ങളിലെ വീഴ്ച ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് കൊണ്ട് അത് ശരിയാക്കുന്നതും സർക്കാർ ആലോചിക്കുന്നുണ്ട്. നിയമപദേശം അനുകൂലമായി കിട്ടിയാൽ ഡിവിഷൻ ബഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് സർക്കാരിന്റെ നീക്കം.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News