കരുനാഗപ്പള്ളി ലഹരിക്കടത്ത്; സി.പി.എം ഏരിയ കമ്മറ്റിയംഗം ഷാനവാസിനെതിരെ പാര്‍ട്ടി നടപടിയുണ്ടാകും

ഷാനവാസിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് പാർട്ടി വിലയിരുത്തൽ. വാഹനം വാടകയ്ക്ക് നൽകിയതെന്നായിരുന്നു ഷാനവാസിന്റെ വിശദീകരണം.

Update: 2023-01-10 04:20 GMT

ഷാനവാസ്, ലഹരിക്കടത്തിനായി ഉപയോഗിച്ച ലാറി

Advertising

ആലപ്പുഴ: കരുനാഗപ്പള്ളിയില്‍ സിപിഎം നേതാവിന്റെ ലോറിയില്‍ നിന്നും ലഹരി വസ്തുക്കള്‍ പിടിച്ചെടുത്ത സംഭവത്തില്‍ ഏരിയ കമ്മിറ്റി അംഗം ഷാനവാസിനെതിരെ പാർട്ടി നടപടി സ്വീകരിക്കും. ഷാനവാസിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് പാർട്ടി വിലയിരുത്തൽ. വാഹനം വാടകയ്ക്ക് നൽകിയതെന്നായിരുന്നു ഷാനവാസിന്റെ വിശദീകരണം.

ലഹരിവിരുദ്ധ കാമ്പയിനിനിടയിൽ ഉയർന്ന വിഷയം അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ന് വൈകിട്ട് അടിയന്തര ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്ന ശേഷമായിരിക്കും തീരുമാനം. ജില്ലാ സെക്രട്ടറിയേറ്റിന് ശേഷം ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റിയും ചേരും.

കഴിഞ്ഞ ദിവസമാണ് കരുനാഗപ്പള്ളിയിലാണ് ലോറിയിൽ കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. ആലപ്പുഴ നഗരസഭാ കൗൺസിലറും സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ എ. ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയിൽ നിന്നാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചത്. വാഹനം മറ്റൊരാൾക്ക് വാടകക്ക് നൽകിയിരിക്കുകയാണ് എന്നാണ് ഷാനവാസിന്റെ വിശദീകരണം.

പച്ചക്കറികൾക്കൊപ്പം രണ്ട് ലോറികളിലായി കടത്താൻ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങളാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. കെ.എൽ 04 എ.ഡി 1973 എന്ന നമ്പറിലുള്ള ലോറി സി.പി.എം നേതാവായ ഷാനവാസിന്റെ പേരിലുള്ളതാണ്. കർണാടകയിൽനിന്നാണ് പാൻമസാലകൾ എത്തിച്ചത്

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News