ചിന്നക്കനാലിൽ അരിക്കൊമ്പന്റെ പേരിൽ ചായക്കട തുടങ്ങി 'ആരാധകർ'

കാട് കടത്തപ്പെട്ടതോടെ അരിക്കൊമ്പന് ആരാധകരും കൂടി

Update: 2023-05-22 05:37 GMT
Editor : ലിസി. പി | By : Web Desk

ഇടുക്കി: ചിന്നക്കനാൽ ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തിയ കാട്ടു കൊമ്പനായിരുന്നു അരിക്കൊമ്പൻ. കാട് കടത്തപ്പെട്ടതോടെ ആനയ്ക്ക് ആരാധകരും കൂടി.അരിക്കൊമ്പന്റെ പേരിൽ ചായക്കട തുടങ്ങിയിരിക്കുകയാണ് ചിന്നക്കനാലിലെ ആരാധകവൃന്ദം.

നാട് വിറപ്പിച്ചവനാണെങ്കിലും അരിക്കൊമ്പനോട് ആരാധനയുള്ള നിരവധി പേരുണ്ട് ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ. വീടുകളും കടകളും ആക്രമിക്കാതെ അരിക്കൊമ്പൻ നാട്ടിൽ ഉണ്ടാകണമെന്ന് ആഗ്രഹിച്ചവർ.ഒൻപത് വർഷത്തോളം അരികൊമ്പനെയും മറ്റ് കാട്ടാനകളേയും നിരീക്ഷിച്ചയാളാണ് വനം വകുപ്പ് വാച്ചറായ രഘു. അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് മാറ്റിയതോടെ അവന്റെ ഓർമ്മയ്ക്കായാണ് രഘുവും സുഹൃത്തുക്കളും ചായക്കട തുടങ്ങിയത്.

Advertising
Advertising

പൂപ്പാറ ഗാന്ധി നഗറിൽ ദേശീയ പാതയോരത്തെ കടയിലേക്ക് നിരവധി പേരെത്തുന്നുണ്ട്. അരിക്കൊമ്പന്റെ വിശേഷങ്ങൾ പങ്ക് വെച്ച് ചായ കുടിച്ച് മടങ്ങും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അരിക്കൊമ്പന്റെ ഫ്‌ലക്‌സുകളുയർന്ന് തുടങ്ങി. വാഹനങ്ങൾക്ക് അരിക്കൊമ്പന്റെ പേരിടുന്നവരും കുറവല്ല.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News