ബാബരി തര്‍ക്ക പരിഹാരം; മൂന്നംഗ മധ്യസ്ഥ സമിതി റിപ്പോർട്ട് സമർപ്പിച്ചു
റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചിരുന്നു. നാളെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് കേസ് വീണ്ടും പരിഗണിക്കും
Update: 2019-08-01 10:33 GMT
ബാബരി മസ്ജിദ് കേസില്‍ തര്‍ക്ക പരിഹാരത്തിനായി സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുദ്ര വെച്ച കവറിലാണ് സുപ്രീം കോടതി മുന്‍ ജഡ്ജി ഇബ്രാഹിം ഖലീഫുല്ല അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് നാളെ കേസ് വീണ്ടും പരിഗണിക്കും. കഴിഞ്ഞ മാർച്ച് എട്ടിനാണ് അയോധ്യ തർക്ക പരിഹാരത്തിനായി സുപ്രിം കോടതി മൂന്നംഗ മധ്യസ്ഥ സമിതിയെ ചുമതലപ്പെടുത്തിയത്. സുപ്രിം കോടതി മുൻ ജഡ്ജി എഫ് എം ഖലീഫുള്ള, മുതിർന്ന അഭിഭാഷകൻ ശ്രീരാം പഞ്ചു, ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കർ എന്നിവരാണ് സമിതി അംഗങ്ങൾ. മെയ് 9 ന് സമിതി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കിയിട്ടുണ്ട്.