പാര്‍ട്ടിവിട്ട് ബി.ജെ.പിയില്‍ എത്തിയ എം.എല്‍.എക്ക് മര്‍ദ്ദനം

പശ്ചിമബംഗാളില്‍ പാര്‍ട്ടിവിട്ട് ബി.ജെ.പിയില്‍ എത്തിയ എം.എല്‍.എ സബ്യസാച്ചി ദത്തിനെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി.

Update: 2020-06-08 13:13 GMT
Advertising

പശ്ചിമബംഗാളില്‍ പാര്‍ട്ടിവിട്ട് ബി.ജെ.പിയില്‍ എത്തിയ എം.എല്‍.എ സബ്യസാച്ചി ദത്തിനെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ദത്ത തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ എത്തിയത്. പാര്‍ട്ടി മാറിയെങ്കിലും എം.എല്‍.എ സ്ഥാനം രാജിവെക്കാന്‍ ദത്ത് തയ്യാറായിരുന്നില്ല.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.കോവിഡ് മുക്തരായവരെ കാണാന്‍ നോര്‍ത്ത് 24 പര്‍ഗാനാസിലെത്തിയപ്പോഴാണ് ദത്തിന് മര്‍ദ്ദനമേല്‍ക്കുന്നത്. ഇദ്ദേഹത്തിന്റെ അംഗരക്ഷകനും മര്‍ദ്ദനമേറ്റു. കാര്‍ തകര്‍ത്തതായും പരാതിയുണ്ട്. അതേസമയം അക്രമത്തിന് പിന്നില്‍ ഞങ്ങളുടെ പ്രവര്‍ത്തകരല്ലെന്നാണ് തൃണമൂല്‍ ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News