15ാം- വയസിൽ വിവാഹം ഉറപ്പിച്ചു; പിന്തുണ നൽകി ഉറച്ചുനിന്ന് അമ്മ, യുപിഎസ്‌സി പരീക്ഷയിൽ അഞ്ജലി നേടിയത് സ്വപ്ന വിജയം
അഞ്ജലിയുടെ പതിനഞ്ചാം വയസിൽ പിതാവ് അസുഖം മൂലം മരിച്ചു

- Published:
7 March 2026 12:37 PM IST

ഇന്ത്യയിലെ ഒരു കാർഷിക കുടുംബത്തിൽ പിറന്ന് യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷയിൽ ഉന്നത വിജയം നേടി എടുക്കാനും മാത്രം വലിയ ആകാശം സ്വപ്നം കാണാൻ പറ്റുള്ളവളായിരുന്നില്ല അഞ്ജലി സോന്ധ്യയും. എന്നാൽ തനിക്ക് ചുറ്റുമുള്ള ഇടുങ്ങിയ സ്വപ്നങ്ങളുടെ വേലിക്കെട്ടുകളെ പൊളിച്ചുമാറ്റാൻ അവൾക്ക് വലിയ സമയമൊന്നും വേണ്ടിവന്നില്ല. സ്വയം പഠനത്തിലൂടെ യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷയിൽ വിജയം നേടി ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ ഉന്നത ഉദ്യോഗസ്ഥ പദവിയെലെത്തിയിരിക്കുകയാണ് അഞ്ജലി. സംസ്ഥാനത്തെ ടോപ്പറാകുക എന്ന തന്റെ പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്തു.
മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ ചന്ദർപുര ഗ്രാമത്തിൽ നിന്നുള്ള അഞ്ജലി സോന്ധ്യ, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) സിവിൽ സർവീസസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന നിരവധി ഉദ്യോഗാർത്ഥികൾക്ക് പ്രചോദനമാണ്. ഒരു എളിയ കർഷക കുടുംബത്തിൽ ജനിച്ച അഞ്ജലിയുടെ പതിനഞ്ചാം വയസിൽ പിതാവ് സുരേഷ് സോന്ധ്യ അസുഖം മൂലം മരിച്ചു.
തിരിച്ചടികൾക്കിടയിലും, ഒരു ഓഫീസർ ആകുക എന്ന പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള അഞ്ജലിയുടെ ദൃഢനിശ്ചയം കൂടുതൽ ശക്തമായി തുടർന്നു.
എല്ലാം തകിടം മറിച്ച് പതിനഞ്ചാം വയസിൽ പിതാവിൻ്റെ മരണത്തിന് പിന്നാലെ, ബന്ധുക്കൾ അഞ്ജലിയുടെ വിവാഹനിശ്ചയം നടത്തി. പക്ഷെ, അവളുടെ അമ്മ അവൾക്കൊപ്പം ഉറച്ചുനിന്നു, നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറി, അഞ്ജലിയോട് വിദ്യാഭ്യാസം തുടരാനും പറഞ്ഞു. ഇത് അഞ്ജലിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായി, യുപിഎസ്‌സി പരീക്ഷയിൽ വിജയിക്കുക എന്ന ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവൾക്ക് ഊർജം നൽകി. അഞ്ജലിയുടെ അമ്മ ഉടനീളം അവൾക്ക് പിന്തുണയുമായെത്തി.
2016-ൽ ഇന്റർമീഡിയറ്റ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, അഞ്ജലി സ്വയം പഠിക്കാൻ തുടങ്ങി. ഓൺലൈൻ റിസോഴ്‌സുകളും എൻസിആർടി പുസ്തകങ്ങളും പ്രയോജനപ്പെടുത്തി യുപിഎസ്‌സി പരീക്ഷയ്ക്ക് തയാറെടുക്കാൻ തുടങ്ങി. ആദ്യ മൂന്ന് ശ്രമങ്ങളിൽ (2021, 2022, 2023) പ്രിലിമിനറി പാസാകാത്തതുൾപ്പെടെ തിരിച്ചടികൾ നേരിട്ടിട്ടും, അഞ്ജലി തളരാൻ വിസമ്മതിച്ചു. തന്റെ തെറ്റുകളിൽ നിന്ന് പഠിച്ചു, സ്വയം ക്രമീകരിച്ചു, ആത്മവിശ്വാസം നിലനിർത്തി. നാലാമത്തെ ശ്രമത്തിൽ അഞ്ജലി വിജയത്തിലേക്ക് എത്തി.
2024 ലെ UPSC IFS പരീക്ഷയിൽ അഖിലേന്ത്യാ റാങ്കിൽ (AIR) 9 നേടിയപ്പോൾ അഞ്ജലിയുടെ കഠിനാധ്വാനത്തിനും ദൃഢനിശ്ചയത്തിനും ലോകം കണ്ടു. പരീക്ഷയിൽ വിജയിക്കുക മാത്രമല്ല, സംസ്ഥാന ടോപ്പറായി മാറുകയും ചെയ്തു, അതുവഴി അവളുടെ പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ചു. അച്ചടക്കം, സ്ഥിരത, ആത്മവിശ്വാസം എന്നിവയാണ് കഠിനാധ്വാനത്തെ വിജയകരമാക്കുന്നതെന്ന് അവൾ പറഞ്ഞു. പരീക്ഷാ സിലബസ് മനസിലാക്കി, പതിവായി മോക്ക് ടെസ്റ്റുകൾ എഴുതി, നന്നായി ആസൂത്രണം ചെയ്തുകൊണ്ടാണ് താൻ പരീക്ഷ വിജയിച്ചതെന്ന് അഞ്ജലി വിശദീകരിച്ചു. ദൃഢനിശ്ചയത്തോടെയും സത്യസന്ധമായും കഠിനാധ്വാനം ചെയ്താൽ തീർച്ചയായും വിജയം കൈവരിക്കാനാകുമെന്ന് അഞ്ജലി പറയുന്നു.
Adjust Story Font
16
