Quantcast

ആറാം ദിവസം നിവിന്‍ മുങ്ങി, തൃഷയുടെ അതേ ഹോട്ടല്‍ ആവശ്യപ്പെട്ടു; നിവിന്‍ പോളിക്കെതിരെ ഹേയ് ജൂഡിന്‍റെ നിര്‍മാതാവ്

ഷൂട്ടിം​ഗ് തുടങ്ങാനിരിക്കെ നിവിന്റെ എ​ഗ്രിമെന്റ് വാങ്ങിക്കാൻ പ്രൊഡക്ഷൻ കൺട്രോളർ പോയപ്പോൾ ഒന്നരക്കോടിയാണ് എഴുതിയത്

MediaOne Logo

Web Desk

  • Published:

    11 Oct 2023 4:33 AM GMT

nivin pauly
X

നിവിന്‍ പോളി

കൊച്ചി: നിവിന്‍ പോളിയും തൃഷയും ആദ്യമായി ഒരുമിച്ച ചിത്രമായിരുന്നു ഹേയ് ജൂഡ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രം തിയറ്ററില്‍ പരാജയമായിരുന്നു. ഇപ്പോഴിതാ നിവിനെതിരെ കടുത്ത വിമർശനവുമായി രം​ഗത്ത് വന്നിരിക്കുകയാണ് നിർമാതാവ് അനിൽ അമ്പാലക്കര. സിനിമയുടെ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോട് സംസാരിക്കവെയാണ് നിവിൻ പോളിക്കെതിരെ നിർമാതാവിന്റെ ആരോപണങ്ങൾ.

'കാളിദാസ് ജയറാമിനെയാണ് സിനിമയിലേക്ക് ആദ്യം പരി​ഗണിച്ചത്. സിനിമയുടെ കഥ കേട്ടപ്പോൾ നിവിൻ പോളിക്ക് ഇഷ്ടമായി. സാറ്റ്ലൈറ്റ് മൂല്യവും മറ്റും പരി​ഗണിച്ച് നിവിൻ പോളിയെ നായകനാക്കി. അഡ്വാൻസായി 25 ലക്ഷത്തിന്‍റെ ചെക്ക് നൽകി. പ്രതിഫലക്കാര്യം ശ്യാമപ്രസാദിനോട് ചോദിച്ചപ്പോൾ പറഞ്ഞ് ശരിയാക്കാം, പക്കാ കൊമേഴ്ഷ്യൽ സിനിമയല്ലല്ലോ എന്ന് പറഞ്ഞു.

എന്നാൽ ഷൂട്ടിം​ഗ് തുടങ്ങാനിരിക്കെ നിവിന്‍റെ എ​ഗ്രിമെന്‍റ് വാങ്ങിക്കാൻ പ്രൊഡക്ഷൻ കൺട്രോളർ പോയപ്പോൾ ഒന്നരക്കോടിയാണ് എഴുതിയത്. ശ്യാമപ്രസാദിനെ വിളിച്ചപ്പോൾ പിന്നീട് സംസാരിച്ച് ക്ലിയർ ചെയ്യാം എന്ന് പറഞ്ഞു. അവസാനം ഇത് വലിയൊരു പ്രശ്നമായി. ​സിങ്ക് സൗണ്ട് ആയിരുന്നെങ്കിലും പാച്ച് ഡബ്ബിം​ഗിന് വിളിച്ചപ്പോൾ ബാക്കി തുക തരാതെ വരില്ലെന്ന് പറഞ്ഞു. പ്രതിഫലം ആദ്യം പറയാതെ ഇത്രയും വലിയ തുക ആവശ്യപ്പെടുന്നത് എന്റെ പുതിയ അനുഭവമാണ്. ഷൂട്ടിം​ഗ് തുടങ്ങിയപ്പോഴും ഇതുപോലെ പ്രശ്നങ്ങളായി. ഷൂട്ട് തുടങ്ങി ആറാമത്തെ ദിവസം പുള്ളി അവിടെ നിന്നും മുങ്ങി. കോഴിക്കോട് ഉദ്ഘാടനത്തിന് പോകണമെന്ന്. തൃഷ ഷൂട്ടിന് വന്നിട്ടും ഇദ്ദേഹമില്ലാത്തത് കൊണ്ട് നടന്നില്ല. തലേദിവസമാണ് പറയുന്നത്. ​ഗോവയിലെ ലൊക്കേഷനിൽ വന്നപ്പോൾ തൃഷ ഒരു ഹോട്ടലിൽ താമസം വേണമെന്ന് പറഞ്ഞു. അപ്പോൾ എനിക്കും അത്തരത്തിൽ ഹോട്ടൽ വേണമെന്ന് പറഞ്ഞ് ഇദ്ദേഹവും മാറ്റി. പിന്നീട് അമേരിക്കയിൽ മൂന്നാല് ദിവസത്തെ പരിപാടിയുണ്ടെന്ന് പറഞ്ഞു. ഇതൊക്കെ നേരത്തെ പറയണമായിരുന്നെന്ന് ഞാൻ. പ്രതീക്ഷിച്ചതിലും അധികം ഈ സിനിമക്കായി ചെലവായി.

തമിഴിൽ നിവിൻ ചെയ്ത റിച്ചി എന്ന സിനിമ പൊളിഞ്ഞു. അത് ഈ സിനിമയെയും ബാധിച്ചു. ഫാൻസുകാരെ വിളിച്ചിട്ട് അവർ പോലും സഹകരിക്കാൻ തയ്യാറല്ലായിരുന്നു. അതിന് മുമ്പിറങ്ങിയ 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന സിനിമയും വിജയിച്ചില്ല. ഹെയ് ജൂഡ് നല്ല സിനിമയായിരുന്നെങ്കിലും തിയേറ്ററിൽ ഓടിയില്ല. നാല് കോടി രൂപയുടെ നഷ്ടം ഉണ്ടായി.'- നിർമാതാവ് പറഞ്ഞു.

TAGS :

Next Story