Quantcast

ബഷീറും ചാര്‍ളി ചാപ്ലിനും ഒരേപോലെ, ഇഷ്ടം കൂടുന്നേയുള്ളൂ: മഞ്ജു വാര്യര്‍

ബാല്യകാലസഖിയിലെ ഒരു ഭാഗം മഞ്ജു വാര്യര്‍ വായിച്ചു

MediaOne Logo

Web Desk

  • Updated:

    2021-07-05 05:27:51.0

Published:

5 July 2021 5:10 AM GMT

ബഷീറും ചാര്‍ളി ചാപ്ലിനും ഒരേപോലെ, ഇഷ്ടം കൂടുന്നേയുള്ളൂ: മഞ്ജു വാര്യര്‍
X

വൈക്കം മുഹമ്മദ് ബഷീറും ചാര്‍ളി ചാപ്ലിനുമൊക്കെ ഒരേപോലെയാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്ന് നടി മഞ്ജു വാര്യര്‍. കാലം കഴിയുന്തോറും അവരോടും അവരുടെ കലാസൃഷ്ടികളോടുമുള്ള ഇഷ്ടം നമുക്ക് കൂടിക്കൂടി വന്നിട്ടേയുള്ളൂവെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. ബാല്യകാലസഖിയിലെ ഒരു ഭാഗം മഞ്ജു വാര്യര്‍ വായിച്ചു. നമ്മള്‍ ബേപ്പൂര്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍.

നടന്‍ മമ്മൂട്ടിയും ബഷീറിനെ അനുസ്മരിച്ചു. മരണ ശേഷവും എഴുതിക്കൊണ്ടിരിക്കുന്ന എഴുത്തുകാരനെന്ന് ബഷീറിനെ വിശേഷിപ്പിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മണ്‍മറഞ്ഞുപോയി 27 വര്‍ഷം കഴിഞ്ഞിട്ടും ഇന്നും ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന എഴുത്തുകാരന്‍ ബഷീര്‍ തന്നെയാണ്. വൈക്കം തന്‍റെ കൂടെ ജന്മനാടാണ്. പ്രഗത്ഭരായ ഒരുപാട് വൈക്കത്തുകാരുണ്ട്. പേരിന്‍റെ കൂടെ വൈക്കം വെച്ചിട്ടില്ല. എഴുത്തുകാരന്‍ ആയിരുന്നെങ്കില്‍ താന്‍ വൈക്കം മുഹമ്മദ്കുട്ടി ആയിരുന്നിരിക്കാം. എന്നാൽ നമ്മുടെ സാഹിത്യലോകത്തിന്റെ സൗഭാ​​ഗ്യം കൊണ്ട് അങ്ങനെയായില്ലെന്നും മമ്മൂട്ടി ചിരിയോടെ പറഞ്ഞു.

എഴുത്തുകാരനായില്ലെങ്കിലും എപ്പോഴും എന്നും വായനക്കാരനായിരുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു. ബാല്യകാലസഖിയിലെ മജീദായും മജീദിന്റെ ബാപ്പയായും അഭിനയിച്ചു. അതിനുമുന്‍പ് മതിലുകളില്‍ ബഷീര്‍ ആയി തന്നെ അഭിനയിക്കാനും ഭാഗ്യം ലഭിച്ചു. മതിലുകൾ എന്ന സങ്കല്‍പ്പത്തിന് പിന്നിൽ, അല്ലെങ്കിൽ തത്വചിന്ത തന്നെ അത്ഭുതകരമായി തോന്നും. എല്ലാത്തിനെയും വേർതിരിക്കുന്ന മതിലുകളുള്ള കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ആ കൃതിയുടെ പ്രസക്തി നമുക്ക് ബോധ്യപ്പെടുമെന്നും മമ്മൂട്ടി പറഞ്ഞു.

തുടര്‍ന്ന് മതിലുകളുടെ അവസാന പേജ് മമ്മൂട്ടി വായിച്ചു. വീണ്ടും ബഷീറായി അഭിനയിക്കാനുള്ള ആഗ്രഹം മമ്മൂട്ടി പങ്കുവച്ചു- 'ഈ സീനുകളൊക്കെ സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഇത് വായിച്ചപ്പോള്‍ നടനെന്ന നിലയില്‍ വീണ്ടും അഭിനയിക്കാനുള്ള ആഗ്രഹമുണ്ടായി' എന്നാണ് മമ്മൂട്ടി പറഞ്ഞത്.


TAGS :

Next Story