Quantcast

എയിംസ് സെർവർ ഹാക്കിങിന് പിന്നിൽ ചൈനയെന്ന് സൂചന; പ്രാഥമികാന്വേഷണ റിപ്പോർട്ട് പുറത്ത്

ഹാക്കിങ് നടന്നത് കഴിഞ്ഞ മാസം 23 ന്

MediaOne Logo

Web Desk

  • Updated:

    2022-12-03 07:37:30.0

Published:

3 Dec 2022 7:34 AM GMT

എയിംസ് സെർവർ ഹാക്കിങിന് പിന്നിൽ ചൈനയെന്ന് സൂചന; പ്രാഥമികാന്വേഷണ റിപ്പോർട്ട് പുറത്ത്
X

ന്യൂഡല്‍ഹി: എയിംസ് സെർവർ ഹാക്ക് ചെയ്തത് വിദേശത്ത് നിന്നെന്ന് പ്രാഥമികാന്വേഷണ റിപ്പോർട്ട്. അഞ്ച് സെർവറുകളിലെ വിവരങ്ങൾ പൂർണമായും ചോർന്നതായി അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റസ്പോൺസ് ടീമാണ് അന്വേഷണം നടത്തിയത്.

ഹാക്കിങ്ങിന്റെ ഉറവിടം ചൈനയെന്നാണ് സൂചന. ഫാർമ സൈറ്റുകളിൽ നുഴഞ്ഞു കയറി ഡാറ്റ സ്വന്തമാക്കുകയും പിന്നീട് വില പേശുകയും ചെയ്യുന്ന ചൈനീസ് ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചാണ് ഐബിയുടെ അന്വേഷണം.എമ്പറർ ഡ്രാഗൺ ഫ്‌ളൈ ,ബ്രോൺസ് സ്റ്റാർ ലൈറ്റ് എന്നീ രണ്ട് ഗ്രൂപ്പുകളെപ്പറ്റിയാണ് അന്വേഷിക്കുന്നത്.

നവംബർ 23 ഉച്ചയ്ക്ക് 2.43 നാണു ഹാക്കിങ് നടന്നത്. മുൻ പ്രധാനമന്ത്രി ഡോ .മൻമോഹൻ സിങ്, കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ പലഘട്ടങ്ങളിലും എയിംസിൽ ചികിത്സ നേടിയതിനാൽ ഇവരുൾപ്പെടെ പ്രധാന വ്യക്തികളുടെ ആരോഗ്യ വിവരങ്ങൾ സെർവറിലുണ്ട്. രോഗികളെ കൂടാതെ ആരോഗ്യ പ്രവർത്തകർ, സ്റ്റാഫുകൾ , വാക്സിനേഷൻ ചെയ്തവർ , ആബുലൻസ് സർവീസ്, എന്നിങ്ങനെ വിപുലമായ ഡാറ്റയാണ് സർവറുകളിൽ സൂക്ഷിച്ചിരിക്കുന്നത്. സർവറുകളുടെ പരിപാലനത്തിനായി സ്വകാര്യ കമ്പനികളെ ആശ്രയിക്കുന്നത് ഒഴിവാക്കി പൂർണമായും സർക്കാർ ഏജൻസികളെ നിയോഗിക്കണമെന്ന ആവശ്യം ശക്തമായിയിരിക്കുകയാണ്. ഹാക്കിങ്ങിന്റെ പശ്ചാത്തലത്തിൽ 20 സേവറുകളിൽ സുരക്ഷ ശക്തമാക്കി

TAGS :

Next Story