Quantcast

ഗ്യാൻവാപി മസ്‌ജിദിലെ സർവേയിൽ തൃപ്‌തിയില്ലെന്ന് അലഹബാദ് ഹൈക്കോടതി; പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരോട് ഹാജരാകാൻ നിർദേശം

ഗ്യാൻവാപി മസ്ജിദിൽ ഇന്ന് അഞ്ചുമണി വരെയാണ് സർവേ നടപടികൾ നിർത്തിക്കാൻ സുപ്രിംകോടതി നിർദേശം

MediaOne Logo

Web Desk

  • Updated:

    2023-07-26 08:50:10.0

Published:

26 July 2023 8:49 AM GMT

gyanwapi
X

ഡൽഹി: ഗ്യാൻവാപി മസ്ജിദിലെ സർവേയുടെ ഭാഗമായി ചെയ്യാൻ പോകുന്ന കാര്യങ്ങളിൽ തൃപ്തനല്ലെന്ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാക്കർ. സർവ്വേയുമായി ബന്ധപ്പെട്ട് കോടതിക്ക് സംശയങ്ങൾ ഉണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പുരാവസ്തു വകുപ്പിലെ സർവേ ഉദ്യോഗസ്ഥരോട് കോടതിയിൽ ഹാജരാകാനും , 4.30ന് മുമ്പ് സർവേവിശദാംശങ്ങൾ സമർപ്പിക്കാനും കോടതി നിർദേശിച്ചു.

ഗ്യാൻവാപി മസ്ജിദിൽ ബുധനാഴ്ച വരെയാണ് സർവേ നടപടികൾ നിർത്തിക്കാൻ സുപ്രിംകോടതി നിർദേശം. മസ്ജിദ് കമ്മിറ്റിക്ക് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് സർവേ സ്റ്റേ ചെയ്തത്. സർവേ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജിയിലാണ് കോടതി ഇടപെടൽ.

വാരണാസി കോടതിയുടെ നിർദേശപ്രകാരമാണ് ഇന്ന് ഗ്യാൻവാപി മസ്ജിദിൽ സർവേ ആരംഭിച്ചത്. നാല് ഹിന്ദു സ്ത്രീകൾ നൽകിയ ഉത്തരവ് പരിഗണിച്ചാണ് കോടതി സർവേ നടത്താൻ അനുമതി നൽകിയത്. ശിവലിംഗം കണ്ടെത്തിയ വുദുഖാന ഒഴിവാക്കി സർവേ നടത്താനായിരുന്നു നീക്കം. മസ്ജിദ് നിർമിച്ചത് ക്ഷേത്രത്തിന് മുകളിലാണോ എന്ന് കണ്ടെത്താനാണ് സർവേ നടത്താൻ തീരുമാനിച്ചത്.

TAGS :

Next Story