Quantcast

ഭീമ കൊറേഗാവ് കേസ്; മഹേഷ് റാവുത്തിന് ഇടക്കാല ജാമ്യം

ആരോഗ്യകാരണത്താലാണ് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-09-16 10:32:41.0

Published:

16 Sept 2025 4:01 PM IST

ഭീമ കൊറേഗാവ് കേസ്; മഹേഷ് റാവുത്തിന് ഇടക്കാല ജാമ്യം
X

ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ മഹേഷ് റാവുത്തിന് ഇടക്കാല ജാമ്യം. ആരോഗ്യകാരണത്താൽ 6 ആഴ്ചത്തെ മെഡിക്കൽ ജാമ്യമാണ് സുപ്രിം കോടതി അനുവദിച്ചത്. 2018 ജൂണിലാണ് മഹേഷ് റാവുത്ത് അറസ്റ്റിലായത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചായിരുന്നു അറസ്റ്റ്. ഭീമ കൊറേഗാവ്-എൽഗാർ പരിഷത്ത് കേസിലെ പ്രതിയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ പ്രകാരം 2018 ജൂൺ മുതൽ മഹേഷ് കസ്റ്റഡിയിലാണ്.

റാവത്തിന് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ബാധിച്ചിട്ടുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ സി.യു. സിംഗ് ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, സതീഷ് കുമാർ ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചത്. ഈ ഓട്ടോഇമ്മ്യൂൺ ഡിസോർഡർ അസ്ഥികളെയും പേശികളെയും ബാധിക്കുന്നതാണ്.

എൻ‌ഐ‌എയെ പ്രതിനിധീകരിച്ച് ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജു ഹാജരായിരുന്നില്ല. എന്നാൽ മാവോയിസ്റ്റ് സംഘടനകൾക്ക് ഫണ്ട് കൈമാറുന്നതിൽ റൗത്തിന്റെ പങ്ക് ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഗുരുതരമാണെന്ന് വാദിച്ചുകൊണ്ട് മറ്റൊരു അഭിഭാഷകൻ ഹരജിയെ എതിർത്തു.

1818-ലെ ഭീമ കൊറേഗാവ് യുദ്ധത്തിന്റെ 200-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന എൽഗാർ പരിഷത്ത് പരിപാടിക്കിടെ മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപം 2018 ജനുവരി 1-ന് ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ടാണ് ഈ കേസ് ഉടലെടുത്തത്. ഈ പരിപാടി ദളിത് ആക്ടിവിസ്റ്റുകളും ഉയർന്ന ജാതിക്കാരായ ഹിന്ദുക്കളും തമ്മിലുള്ള സംഘർഷത്തിന് കാരണമായി എന്നും ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നും ആരോപിക്കപ്പെടുന്നു.

TAGS :

Next Story