Quantcast

ന്യൂനപക്ഷങ്ങൾക്ക് 10,000 കോടി, രാമക്ഷേത്രത്തിന് 1 രൂപ; സിദ്ധരാമയ്യ ഹിന്ദുവിരുദ്ധനെന്ന് ബി.ജെ.പി

സിദ്ധരാമയ്യ ക്ഷേത്രത്തില്‍ കയറാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി രംഗത്തെത്തിയത്

MediaOne Logo

Web Desk

  • Published:

    4 Jan 2024 8:12 AM GMT

Siddaramaiah
X

സിദ്ധരാമയ്യ

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'ഹിന്ദു വിരുദ്ധന്‍' എന്ന് വിശേഷിപ്പിച്ച് ബി.ജെ.പി. സിദ്ധരാമയ്യ ക്ഷേത്രത്തില്‍ കയറാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി രംഗത്തെത്തിയത്.

മറ്റ് മന്ത്രിമാരും പൂജാരിയും അകത്തേക്ക് കയറാൻ അഭ്യർത്ഥിച്ചപ്പോൾ മുഖ്യമന്ത്രി ക്ഷേത്രത്തിന്‍റെ കവാടത്തിൽ നിൽക്കുന്നതായി ബി.ജെ.പി എക്‌സിൽ പങ്കുവച്ച വീഡിയോയിൽ കാണാം. രാമക്ഷേത്ര പ്രക്ഷോഭത്തിൽ പങ്കെടുത്ത ഹിന്ദു പ്രവർത്തകനെ 31 വർഷം പഴക്കമുള്ള മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തിൽ ബി.ജെ.പിയുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് സംഭവം.

"ന്യൂനപക്ഷങ്ങൾക്ക് 10,000 കോടി, രാമക്ഷേത്രത്തിന് 1 രൂപ. സംഭാവന പോലും നൽകാത്ത ഹിന്ദു മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ യഥാർത്ഥ മുഖം ഇതാണ്." - പ്രാദേശിക ഭാഷയിലുള്ള ബി.ജെ.പിയുടെ പോസ്റ്റിൽ പറയുന്നു. "വിജയപൂരിലെ ദാബേരി ഗ്രാമത്തിൽ ദേവി വാഗ്ദേവിയുടെ ദർശനം പ്രഭു ശ്രീരാമന്റെ അവതാരമായി തോന്നിപ്പിച്ചതുകൊണ്ടാണ് ഹിന്ദുവിരുദ്ധനായ സിദ്ധരാമയ്യ ക്ഷേത്രത്തിൽ കയറാതിരുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ നിങ്ങൾ, പള്ളികളിലും ദർഗകളിലും പോയി അവർക്ക് വേണ്ടതെല്ലാം കൊടുക്കുന്നു. മുഖം നോക്കി പണം കൊടുക്കൂ... നാടിന്റെ നന്മയ്‌ക്കായി ദേവിക്ക് സ്വയം സമർപ്പിക്കാൻ നിങ്ങൾക്ക് സമയമില്ല. ഹിന്ദുവിനെയും ഹിന്ദു ദൈവത്തെയും ഹിന്ദുക്കളെയും കാണുമ്പോൾ എന്തിനാണ് ഈ ഉദാസീനത..?" ബി.ജെ.പി കുറിച്ചു.

രാമക്ഷേത്ര സമരത്തിൽ പങ്കെടുത്ത ഹിന്ദു പ്രവർത്തകരെയാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നതെന്ന് ആരോപിച്ച് ബിജെപി നേതാവ് സി ടി രവിയും ഇതേ വീഡിയോ പങ്കുവെച്ചിരുന്നു."കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ക്ഷേത്രത്തിൽ പ്രവേശിക്കാൻ വിസമ്മതിച്ചു. മന്ത്രിയും ക്ഷേത്ര പുരോഹിതനും ക്ഷേത്രത്തിനുള്ളിൽ വന്ന് ദേവന്റെ ദർശനം തേടണമെന്ന് അഭ്യർത്ഥിച്ചിട്ടും അദ്ദേഹം കയറിയില്ല. ഇതേ സിദ്ധരാമയ്യക്ക് ഒരു ദർഗയിൽ മതപരമായി കുമ്പിടാൻ പ്രശ്‌നങ്ങളൊന്നുമില്ല. രാമക്ഷേത്ര സമരത്തിൽ ഉൾപ്പെട്ട ഹിന്ദു പ്രവർത്തകരെ മുഖ്യമന്ത്രി സിദ്ധരാമയ്യ ലക്ഷ്യമിടുന്നതിൽ അതിശയിക്കാനില്ല. എന്തിനാണ് ഹിന്ദുക്കളോട് ഇത്രയധികം വിദ്വേഷം?." അദ്ദേഹം കുറിച്ചു.

ശ്രീകാന്ത് പൂജാരിയെ ഒന്നിലധികം കുറ്റങ്ങളുള്ള ക്രിമിനൽ പ്രതിയാക്കി വിശേഷിപ്പിച്ച പോലീസ് നടപടിയെ കർണാടകയിലെ കോൺഗ്രസ് സർക്കാർ ന്യായീകരിച്ച സാഹചര്യത്തിലാണ് ഈ പരാമർശം. അതേസമയം പൂജാരി കർസേവകനാണെന്നാണ് ബി.ജെ.പി പറയുന്നത്.1992 ഡിസംബറിൽ വടക്കൻ കർണാടകയിലെ ഹുബ്ബള്ളിയിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് പൂജാരിയെ അറസ്റ്റിലായത്.

TAGS :

Next Story