Quantcast

'സ്വവർഗ വിവാഹം നഗരകേന്ദ്രീകൃത വരേണ്യ വർഗത്തിൻ്റെ കാഴ്ചപ്പാടാണ്'; സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്രം വീണ്ടും സുപ്രീം കോടതിയിൽ

രാജ്യത്തെ മതവിഭാഗങ്ങളുടെ കൂടി അഭിപ്രായം പരിഗണിച്ച ശേഷമേ വിഷയത്തിൽ സർക്കാരിന് മുന്നോട്ട് പോകാനാകൂവെന്നും കേന്ദ്രം

MediaOne Logo

Web Desk

  • Updated:

    2023-04-17 06:05:33.0

Published:

17 April 2023 6:01 AM GMT

Same-sex marriage ,  Supreme Court, lesbian, gay, unisex,
X

ഡൽഹി: സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്ര സർക്കാർ വീണ്ടും സുപ്രീം കോടതിയിൽ. സ്വവർഗ വിവാഹം നഗരകേന്ദ്രീകൃത വരേണ്യ വർഗത്തിൻ്റെ കാഴ്ചപ്പാടാണെന്ന് കേന്ദ്രസർക്കാർ എതിർ സത്യവാങ്മൂലം നൽകി. ഇത് സംബന്ധിച്ച ഹരജികള്‍ നിലനിൽക്കുമോ എന്ന് കോടതി ആദ്യം പരിശോധിക്കണം എന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.

രാജ്യത്തെ മതവിഭാഗങ്ങളുടെ കൂടി അഭിപ്രായം പരിഗണിച്ച ശേഷമേ വിഷയത്തിൽ സർക്കാരിന് മുന്നോട്ട് പോകാനാകൂവെന്നും സാമൂഹിക സ്വീകാര്യതയ്ക്ക് വേണ്ടി മാത്രമാണിത് പറയുന്നതെന്നും കേന്ദ്രം പറഞ്ഞു.

സ്വവർഗ വിവാഹം പോലുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് നിയമനിർമാണ സഭകളാണെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കാനിരിക്കവേയാണ് കേന്ദ്ര സർക്കാർ രണ്ടാമത്തെ എതിർ സത്യവാങ്മൂലം നൽകിയിരിക്കുന്നത്.

ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാൻ ഭരണഘടന നൽകുന്ന അവകാശം സ്വവർഗ്ഗ വിവാഹത്തിന് ഉള്ളതല്ലെന്നും സ്വവർഗ്ഗ വിവാഹം ഒരു പൌരന്‍റെ മൗലികാവകാശമായി പരിഗണിക്കാനാവില്ലെന്നും ഇതിന് മുൻപ് കേന്ദ്രം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

1954ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഇന്ത്യയില്‍ സ്വവർഗ്ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല. വ്യത്യസ്ത ജാതി-മതങ്ങളില്‍പ്പെട്ടവരുടെ വിവാഹങ്ങള്‍ക്ക് ലഭിക്കുന്ന ഭരണഘടനാപരമായ പരിരക്ഷയും സ്വവർഗ വിവാഹത്തിന് ലഭിക്കില്ല.

TAGS :

Next Story