Quantcast

ഇൻഡ്യ മുന്നണിയിലെ തർക്കങ്ങൾ ഒഴിയുന്നു: സീറ്റ് വിഭജനം 10 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ ധാരണ

കോൺഗ്രസിലെ ഉന്നത നേതാക്കളുടെ ഇടപെടലാണ് സമവായത്തിലേക്ക് എത്തിച്ചത്

MediaOne Logo

Web Desk

  • Published:

    23 Feb 2024 1:08 AM GMT

INDIA bloc,congress,seat sharing
X

ന്യൂഡൽഹി: ഇൻഡ്യ സഖ്യത്തിലെ സീറ്റ് ചർച്ചയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഒഴിവാകുന്നു. കോൺഗ്രസിലെ ഉന്നത നേതാക്കളുടെ ഇടപെടലാണ് സമവായത്തിലേക്ക് എത്തിച്ചത്. പത്ത് ദിവസത്തിനുള്ളിൽ സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് ശ്രമം.

ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് ആദ്യവാരമാണ് ഇൻഡ്യ മുന്നണി പ്രതീക്ഷിക്കുന്നത് . മാർച്ച് മൂന്നിനുള്ളിൽ സീറ്റ് വിഭജനം പൂർത്തിയാക്കാനാണു പാർട്ടികൾക്കിടയിലെ ധാരണ . യുപി ,ഡൽഹി ഹരിയാന ,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനം സമവായത്തിൽ എത്തിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ്‌ സഖ്യം. യുപിയിൽ 63 സീറ്റിൽ സമാജ് വാദി യും 17 ഇടത്ത് കോൺഗ്രസും മത്സരിക്കാനാണ് തീരുമാനം.

ഡൽഹിയിലെ ഏഴുസീറ്റിൽ, ആം ആദ്മി 4 ഇടത്തും കോൺഗ്രസ് 3 സീറ്റിലും മത്സരിക്കും. ഹരിയാനയിൽ ഒന്നും ഗുജറാത്തിൽ 2 ഉം സീറ്റുകൾ കോൺഗ്രസ് ആം ആദ്മിക്ക് നൽകും. ജെ ഡി യു , ബിജെപി സഖ്യത്തിൽ ചേർന്നതോടെ ഏകദേശം ധാരണയായിരുന്ന സീറ്റുകൾ വീണ്ടും പുനഃ ക്രമീകരിക്കുകയാണ്. കോൺഗ്രസിന് ആർ ജെ ഡി കൂടുതൽ സീറ്റുകൾ നൽകും . ജാർഖണ്ഡിൽ ആർ ജെ ഡി വലിയ ശക്തി അല്ലെങ്കിലും മുന്നണി മര്യാദ അനുസരിച്ചു ആർ ജെ ഡിയ്ക്ക് ഒരു സീറ്റ് നൽകും.

ബാക്കി സീറ്റുകൾ ജെ എം എമ്മും കോൺഗ്രസും പങ്കിടും . മഹാരാഷ്ട്രയിലെ 48 സീറ്റുകളിൽ 39 ഇടത്തും ധാരണയായി. 9 സീറ്റിൽ തര്ക്കം തുടരുന്നു . പുതിയതായി സഖ്യത്തിൽ എത്തിയ പ്രകാശ് അംബേദ്ക്കറുടെ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയ്ക്ക് 3 സീറ്റ് ആണ് സഖ്യം ഉറപ്പ് നൽകിയിരിക്കുന്നത് . കോൺഗ്രസ് ,എൻ സിപി ശരത് പവാർ വിഭാഗം , ഉദ്ദവ് വിഭാഗം എൻ സിപി എന്നിവർ ഓരോ സീറ്റ് നൽകുമെന്നാണ് ധാരണ



TAGS :

Next Story