Quantcast

'അദാനിയുടെ നിയമവിരുദ്ധ നടപടികളോട് മോദി സർക്കാർ കണ്ണടക്കുന്നു': കോൺഗ്രസ്

ഹിഡൻബർഗ് റിപ്പോർട്ടിലെ ആരോപണങ്ങളിൽ സെബി,ആർ.ബി.ഐ അന്വേഷണം വേണമെന്ന് ജയറാം രമേശ്

MediaOne Logo

Web Desk

  • Published:

    27 Jan 2023 8:30 AM GMT

Adani Group,Congressindenburg research,hindenburg,hindenburg report,adani hindenburg,hindenburg research report,adani group hindenburg,hindenburg adani,hindenburg report on adani,adani hindenburg research,adani group hindenburg research report,hindenburg research report on adani,Jairam Ramesh.
X

ജയറാം രമേശ്

ന്യൂഡൽഹി: കേന്ദ്രസർക്കാറും ഗൗതം അദാനിയും തമ്മിൽ അവിശുദ്ധബന്ധമാണെന്ന വിമർശനവുമായി കോൺഗ്രസ്. അദാനിക്കെതിരായ ഹിഡൻ ബർഗ് റിപ്പോർട്ടിലെ ആരോപണങ്ങളിൽ സെബി,ആർ.ബി.ഐ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഈ ആരോപണങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തന്നെ ബാധിക്കുന്നതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

അദാനിയുടെ നിയമവിരുദ്ധ നടപടികളോട് പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാർ കണ്ണടക്കുകയാണെന്നും ജയറാം രമേശ് ആരോപിച്ചു. മോദി പ്രധാനമന്ത്രിയായിരിക്കുന്ന കാലം മുതൽ തന്നെ ഗൗതം അദാനിയുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. സാധാരണയായി രാഷ്ട്രീയപാർട്ടി ഒരു വ്യക്തിഗത കമ്പനിയെയോ ബിസിനസ് ഗ്രൂപ്പിനെയോ കുറിച്ചുള്ള ഇത്തരം റിപ്പോർട്ടുകളോട് പ്രതികരിക്കാറില്ല. പക്ഷേ ഹിൻഡൻബർഗ് റിപ്പോർട്ടിനോട് പ്രതികരിക്കാതിരിക്കാനാവില്ലെന്നും ജയറാം രമേശ് പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം,അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വീണ്ടും കൂപ്പുകുത്തി.. ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ ലക്ഷം കോടിയുടെ നഷ്ടമാണ് അദാനി ഗ്രൂപ്പ് ഒറ്റ ദിവസം നേരിട്ടത്. ലിസ്റ്റ് ചെയ്ത എല്ലാ ഓഹരികളും നഷ്ടം നേരിടുകയാണ്. ഹിഡൻ ബർഗ് റിപ്പോര്‍ട്ടിന് പിന്നാലെ ഓഹരിമൂല്യത്തിൽ കൃത്രിമത്വം നടത്തിയെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നെന്നും അദാനി ഗ്രൂപ്പിന് പരാതി ഫയൽ നൽകാമെന്നും ഹിഡൻബർഗ് അറിയിച്ചു. നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു അദാനിഗ്രൂപ്പിന്റെ പ്രതികരണം.

ഓഹരിമൂല്യം പെരുപ്പിച്ച് കാട്ടി അദാനി ഗ്രൂപ്പ് ഓഹരി ഉടമകളെ വഞ്ചിച്ചെന്നായിരുന്നു അമേരിക്കൻ ഫൊറൻസിക് ഫിനാൻഷ്യൽ റിസർച്ച് സ്ഥാപനമായ ഹിഡൻബർഗിന്റെ കണ്ടെത്തൽ, എന്നാൽ ആരോപണം അദാനി ഗ്രൂപ്പ് നിഷേധിച്ചു. ഹിഡൻബർഗിന്റെ കണ്ടെത്തലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു അദാനിഗ്രൂപ്പിന്റെ പ്രതികരണം. ഇതിന് മറുപടിയായാണ് ഹിഡൻബർഗ് രംഗത്തെത്തിയത്. തങ്ങളുന്നയിച്ച 88 ചോദ്യങ്ങളിൽ ഒന്നിന് പോലും അദാനിഗ്രൂപ്പ് മറുപടി പറഞ്ഞിട്ടില്ല. രണ്ട് വർഷത്തെ ഗവേഷണത്തെയാണ് ചെറുതായി കാണുന്നത്. കണ്ടെത്തലിൽ ഉറച്ച് നിൽക്കുന്നെന്നും അദാനിഗ്രൂപ്പിന് അമേരിക്കയിൽ പരാതി ഫയൽ ചെയ്യാമെന്നും ഹിഡൻബർഗ് തിരിച്ചടിച്ചു.




TAGS :

Next Story