Quantcast

'സത്യം വിജയിക്കും. ജയ് ശ്രീറാം!'; എ.ഐ.സി.സി ആസ്ഥാനത്ത് ഹനുമാൻ വേഷം ധരിച്ച് കോൺഗ്രസ് പ്രവർത്തകൻ

ഫലം വരുന്നതിന് മുമ്പ് എ.ഐ.സി.സി ആസ്ഥാനത്ത് പടക്കം പൊട്ടിച്ച് ആഘോഷം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    3 Dec 2023 2:35 AM GMT

Assembly Election Results 2023,  Congress,  assembly elections 2023,assembly election results 2023,assembly election 2023,election result 2023,rajasthan assembly election 2023,2023 assembly elections,assembly election result,election results 2023 live,തെരഞ്ഞെടുപ്പ് ഫലം,നിയമസഭാ തെരഞ്ഞെടുപ്പ്,കോണ്‍ഗ്രസ്
X

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലെ ജനവിധി ഇന്ന് വരാനിരിക്കേ രാഷ്ട്രീയ പാർട്ടികളെല്ലാം ആകാംക്ഷയിലാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലാണ് ജനവിധി. എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങും. പത്ത് മണിയോടെ ഫലസൂചനകൾ അറിയാം. കോൺഗ്രസും ബി.ജെ.പിയും ഒരുപോലെ ആത്മവിശ്വാസത്തിലാണ്. ഫലം വരുന്നതിന് മുമ്പ് എ.ഐ.സി.സി ആസ്ഥാനത്ത് പടക്കം പൊട്ടിച്ച് ആഘോഷം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. അതിനിടെ ഹനുമാൻ വേഷം ധരിച്ച കോൺഗ്രസ് പ്രവർത്തകൻ എ.ഐ.സി.സി ആസ്ഥാനത്തെത്തി.'സത്യം ജയിക്കും,ജയ് ശ്രീറാം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എ.ഐ.സി.സി ആസ്ഥാനത്ത് രാവിലെ തന്നെ എത്തിയ പ്രവർത്തകരാണ് പടക്കം പൊട്ടിച്ച് ആഘോഷിച്ചത്. കോൺഗ്രസ് പ്രവർത്തകർ ഓഫീസിന് പുറത്ത് നൃത്തം ചെയ്തും ആഘോഷമാക്കുകയാണ്. രാഹുൽ ഗാന്ധിയുടെ അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ പ്ലക്കാർഡുകളുമേന്തിയാണ് പ്രവർത്തകർ എ.ഐ.സി.സി ആസ്ഥാനത്ത് എത്തിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നേയുള്ള അവസാന നിയമസഭാ തെരഞ്ഞെടുപ്പ് ആയതിനാൽ രാഷ്ട്രീയ പാർട്ടികൾക്ക് ഏറെ നിർണായകമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ഛത്തീസ് ഗഡിലെ 20 ഇടത്തായിരുന്നു ആദ്യ വിധിയെഴുത്ത് . അവശേഷിച്ച 70 മണ്ഡലങ്ങളും മധ്യപ്രദേശിലെ 230 ഇടത്തും രണ്ടാം ഘട്ടത്തിലായിരുന്നു. കോൺഗ്രസ് സ്ഥാനാർഥി ഗുർമീത് സിങ് ശ്രീകരൻ പൂർ ഒഴികെ 199 സീറ്റിലേക്ക് രാജസ്ഥാൻ വിധിയെഴുതി . തെക്കേ ഇന്ത്യയിലെ സംസ്ഥാനമായ തെലങ്കാന അന്തിമ ഘട്ടത്തിലാണ് ബൂത്തിലെത്തിയത്. ബി.ജെ.പിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടിയത് ഛത്തീസ്ഗഡ്, രാജസ്ഥാൻ , മധ്യപ്രദേശ് എന്നിവിടങ്ങളിലായിരുന്നു . എന്നാൽ അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസിന് മികച്ച പോരാട്ടം നൽകാനായി. 2018 ഇൽ ഉത്തരേന്ത്യയിലെ വലിയ മൂന്നു സംസ്ഥാനങ്ങളിലും കോൺഗ്രസ് ഭരണം പിടിച്ചിരുന്നു.

ജ്യോതിരാദിത്യ സിന്ധ്യ യ്ക്കൊപ്പമായുള്ള കോൺഗ്രസ് എം. എൽ.എമാർ ബി.ജെ.പിയിൽ ചേർന്നതോടെ മധ്യപ്രദേശിൽ ഭരണം കോൺഗ്രസിന് നഷ്ടമായി . കമൽ നാഥ് മുഖ്യമന്ത്രിയായ 15 മാസങ്ങൾ മാറ്റിനിർത്തിയാൽ 2008 മുതൽ ബി.ജെ.പി ഭരണത്തിൻ കീഴിലാണ് മധ്യപ്രദേശ് . രാജസ്ഥാൻ , ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ അധികാരം നിലനിർത്തുകയും മധ്യപ്രദേശ് ,തെലങ്കാന എന്നിവിടങ്ങളിൽ ഒറ്റയ്ക്കും മിസോറാമിൽ സഖ്യകക്ഷിയോടൊപ്പവും അധികാരത്തിൽ എത്തുകയാണ് കോൺഗ്രസ് ലക്ഷ്യം.

എന്നാൽ ഹിന്ദി ഹൃദയഭൂമിയിലെ മൂന്നു സംസ്ഥാനങ്ങളിൽ വിജയിക്കാൻ കഴിഞ്ഞാൽ സ്വപ്ന തുല്യമായ വിജയമായിരിക്കും എന്ന കണക്ക് കൂട്ടലിലാണ് ബി.ജെ.പി. അതേസമയം, ഞായറാഴ്ച മിസ്സോറമിലെ ജനങ്ങൾക്ക് വിശേഷ ദിവസമായതിനാൽ വോട്ടെണ്ണൽ തിങ്കളാഴ്ചയിലേക്ക് മാറ്റി.

TAGS :

Next Story