ഐ.സി.ഐ.സി.ഐ വായ്പാ തട്ടിപ്പ്; മുന്‍ എം.ഡി ചന്ദ കൊച്ചാറും ഭര്‍ത്താവും അറസ്റ്റില്‍
വീഡിയോകോൺ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പയായി ലഭിച്ച് മാസങ്ങൾക്കുശേഷം കമ്പനിയുടെ പ്രൊമോട്ടർ വേണുഗോപാൽ ധൂത് കോടിക്കണക്കിന് രൂപ നിക്ഷേപിക്കുകയായിരുന്നു

ഡല്‍ഹി: ഐ.സി.എ.സി.ഐ മേധാവി ആയിരിക്കെ വീഡിയോകോണ്‍ ഗ്രൂപ്പിന് ബാങ്ക് ക്രമം വിട്ട് വായ്പ അനുവദിച്ച കേസില്‍ ചന്ദാ കൊച്ചാറിനെയും ഭര്‍ത്താവിനെയും സി.ബി.ഐ അറസ്റ്റ് ചെയ്തു.
2012-ലാണ് കേസിനാസ്പദമായ സംഭവം. വീഡിയോകോൺ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പയായി ലഭിച്ച് മാസങ്ങൾക്കുശേഷം കമ്പനിയുടെ പ്രൊമോട്ടർ വേണുഗോപാൽ ധൂത് കോടിക്കണക്കിന് രൂപ നിക്ഷേപിക്കുകയായിരുന്നു.59കാരിയായ ചന്ദ കൊച്ചാര്‍ വിഡിയോ കോണ്‍ ഗ്രൂപ്പിന് അനുകൂലമായി പ്രവര്‍ത്തിച്ചു എന്നാണ് ആരോപണം.
സംഭവത്തിൽ 2019-ൽ ചന്ദാ കൊച്ചാർ, ദീപക് കൊച്ചാർ, വീഡിയോകോൺ ഗ്രൂപ്പ് ഉടമ വേണുഗോപാൽ ധൂത് അദ്ദേഹത്തിന്റെ കമ്പനികളായ വീഡിയോകോൺ ഇന്റർനാഷണൽ ഇലക്‌ട്രോണിക്സ് ലിമിറ്റഡ്, വീഡിയോകോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നീ കമ്പനികളെ പ്രതിചേർത്ത് സി.ബി.ഐ. കേസെടുത്തു.
Next Story
Adjust Story Font
16

