Quantcast

ഗ്യാൻവ്യാപി കേസ്: സുപ്രിംകോടതിയിൽ പുതിയ ഹരജി

1991 ലെ ആരാധനാലയ നിയമത്തിലെ വ്യവസ്ഥകൾ ചോദ്യം ചെയ്താണ് ഹരജി

MediaOne Logo

Web Desk

  • Updated:

    2022-05-25 06:24:30.0

Published:

25 May 2022 6:18 AM GMT

ഗ്യാൻവ്യാപി കേസ്: സുപ്രിംകോടതിയിൽ പുതിയ ഹരജി
X

ഡൽഹി: ഗ്യാൻവാപി കേസിൽ സുപ്രിംകോടതിയിൽ പുതിയ ഹരജി ഫയൽ ചെയ്തു. 1991ലെ ആരാധനാലയ നിയമത്തിലെ വ്യവസ്ഥകൾ ചോദ്യം ചെയ്താണ് പുതിയ ഹരജി. സ്വാമി ജിതേന്ദ്രനാഥ് ആണ് ഹരജി നൽകിയത്.

അതേസമയം മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷയിൽ വാരാണസി ജില്ലാ കോടതി ആദ്യം വാദം കേൾക്കും. സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യം വാദം കേൾക്കണമെന്നുള്ള ഹരജിയിലാണ് തീരുമാനം. നിത്യാരാധന ആവശ്യപ്പെട്ട് വിശ്വവേദിക് സനാതൻ സംഘ് നൽകിയ ഹരജി നിലനിൽക്കില്ലെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ വാദം. സർവേ റിപ്പോർട്ടിൽ ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം സമർപ്പിക്കാനും കക്ഷികൾക്ക് കോടതി നിർദേശം നൽകി. ഹരജി നാളെ വീണ്ടും പരിഗണിക്കും. അതുവരെ തൽസ്ഥിതി തുടരാൻ ആണ് കോടതി നിർദേശം.

വിശ്വവേദിക് സനാതൻ സംഘിലെ അംഗങ്ങളായ അഞ്ച് സ്ത്രീകൾ സമർപ്പിച്ച ഹരജി നിയമ വിരുദ്ധമാണെന്നും മസ്ജിദ് കമ്മിറ്റിയുടെ ഹരജിയിലുണ്ട്. അയോധ്യയിലെ ബാബ്റി മസ്ജിദ് തകർത്ത ശേഷം നരസിംഹറാവു സർക്കാർ പാസാക്കിയ നിയമം ഇതിന് ആധാരമായി മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് മുന്നോട്ട് കൊണ്ടുപോകണമെന്നും തങ്ങളുടെ വാദം ആദ്യം കേൾക്കണമെന്നുമുള്ള ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. സർവേ റിപ്പോർട്ടിൽ ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം സമർപ്പിക്കാനും കക്ഷികൾക്ക് ജില്ലാ കോടതി നിർദേശം നൽകി. അയോധ്യക്ക് ശേഷം രാജ്യത്ത് പുതിയ പ്രശ്‌നങ്ങളുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരത് പവാർ വിമർശിച്ചു. കോടതിയിലെ നടപടിക്രമങ്ങൾ സംബന്ധിച്ച് ഒരു വിഭാഗത്തിന് മാത്രം അനുകൂലമായ തരത്തിലുള്ള വാർത്തകൾ പുറത്തുപോകുന്നുവെന്ന് കോടതി നേരത്തെ അതൃപ്തി അറിയിച്ചിരുന്നു.

TAGS :

Next Story