Quantcast

'ഹിന്ദു പേർഷ്യൻ വാക്ക്; അർഥം വൃത്തികെട്ടത്; എന്തിനാണ് ആ പദവും മതവും അടിച്ചേൽപ്പിക്കുന്നത്': കോൺഗ്രസ് നേതാവ്

'ആ വാക്കിന്റെ അർഥം വളരെ വൃത്തികെട്ടതാണ്. അത് അറിയുമ്പോൾ നിങ്ങൾ നാണംകെടും. ഞാനത് പറയുന്നില്ല'- അദ്ദേഹം പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2022-11-07 14:24:19.0

Published:

7 Nov 2022 1:25 PM GMT

ഹിന്ദു പേർഷ്യൻ വാക്ക്; അർഥം വൃത്തികെട്ടത്; എന്തിനാണ് ആ പദവും മതവും അടിച്ചേൽപ്പിക്കുന്നത്: കോൺഗ്രസ് നേതാവ്
X

ബെംഗളുരു: 'ഹിന്ദു' എന്നത് പേർഷ്യൻ വാക്കാണെന്നും പിന്നെ എന്തിനാണ് ആ പദവും മതവും ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നതെന്നും കർണാടക കോൺഗ്രസ് നേതാവ് സതീഷ് ജാർകിഹോളി. ബെലഗാവിയിലെ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് സതീഷ് ജാർഗിഹോളി 'ഹിന്ദു'വിന്റെ സ്രോതസ് ചോദ്യം ചെയ്തത്.

'എവിടെ നിന്നാണ് ഹിന്ദു എന്ന വാക്ക് വന്നത്?. പേർഷ്യയിൽ നിന്നാണ്. പേർഷ്യ എവിടെയാണ്. ഇന്നത്തെ ഇറാൻ, ഇറാഖ്, കസാഖിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണത്. അപ്പോൾ, എന്താണ് അതിന് ഇന്ത്യയുമായി ബന്ധം. എങ്ങനെയാണ് അത് നിങ്ങളുടേതാവുന്നത്?'- അദ്ദേഹം ചോദിച്ചു.

'നിങ്ങൾ ഞങ്ങളിലേക്ക് ആ പദവും മതവും ബലംപ്രയോഗിച്ച് അടിച്ചേൽപ്പിക്കുകയാണ്'- നേതാവ് പറഞ്ഞു. 'ഈ വിഷയത്തിൽ ഒരു ചർച്ച ആവശ്യമാണ്. വാട്ട്സ്ആപ്പും വിക്കിപ്പീഡിയയും പരിശോധിക്കൂ. ഈ പദം നിങ്ങളുടേതല്ല. ആ വാക്കിന്റെ അർഥം വളരെ വൃത്തികെട്ടതാണ്. അത് അറിയുമ്പോൾ നിങ്ങൾ നാണംകെടും. ഞാനത് പറയുന്നില്ല. അത് ഇതിനകം വെബ്‌സൈറ്റുകളിൽ ഉണ്ട്'- സതീഷ് പറഞ്ഞു.

മുൻ മന്ത്രി കൂടിയായ ജാർകിഹോളിയുടെ പ്രസ്താവന വിവാദമായിട്ടുണ്ട്. ജാർകിഹോളിക്കെതിരെ ബി.ജെ.പി രംഗത്തെത്തി. 'ജാർഹിഹോളിയുടെ പ്രസ്താവന ദൗർഭാഗ്യകരമാണ്. കോൺഗ്രസ് പാർട്ടി എപ്പോഴും ഭൂരിപക്ഷത്തെ അധിക്ഷേപിക്കുകയാണ്. നേരത്തെ സിദ്ധരാമയ്യ ഇതു തന്നെയാണ് ചെയ്തിരുന്നത്. ഇപ്പോൾ അദ്ദേഹത്തിന്റെ അനുയായിയും മുൻ മന്ത്രിയുമായ സതീഷ് ജാർകിഹോളി ഇപ്പോൾ അതേ നിലപാടുമായി രംഗത്തുവന്നിരിക്കുന്നു'- ബിജെപി നേതാവ് പ്രകാശ് പറഞ്ഞു.

'സതീഷിന്റേത് അടിസ്ഥാന രഹിതമായ വാദമാണ്. ഹിന്ദു ഒരു പേർഷ്യൻ പദമാണെന്നും അധിക്ഷേപ വാക്കാണെന്നും അദ്ദേഹം പറയുന്നു. ഇത്തരം പരിഹാസങ്ങളിലൂടെ അവർ ആനന്ദിക്കുകയാണ്. പരാമർശത്തിൽ കോൺഗ്രസ് വിശദീകരണം നൽകണം. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണോ അതോ പാർട്ടിയുടെ ഔദ്യോഗിക നിലപാടാണോ എന്നറിയണം. അങ്ങനെയല്ലെങ്കിൽ കോൺഗ്രസ് മാപ്പ് പറയുകയും സതീഷ് ജാർകിഹോളിക്കെതിരെ നടപടി സ്വീകരിക്കുകയും വേണം'- പ്രകാശ് ആവശ്യപ്പെട്ടു.

TAGS :

Next Story