Quantcast

ഇറാൻ - ഇസ്രായേൽ സംഘര്‍ഷം; സ്ഥിതി വിലയിരുത്തി വിദേശകാര്യ മന്ത്രാലയം

ഇന്ത്യക്കാരുടെ സുരക്ഷ ഉൾപ്പടെ ചർച്ചയായി

MediaOne Logo

Web Desk

  • Updated:

    2026-03-02 02:13:05.0

Published:

2 March 2026 6:43 AM IST

ഇറാൻ - ഇസ്രായേൽ സംഘര്‍ഷം; സ്ഥിതി വിലയിരുത്തി വിദേശകാര്യ മന്ത്രാലയം
X

ഡൽഹി: ഇറാൻ - ഇസ്രായേൽ യുദ്ധത്തിൽ സ്ഥിതി വിലയിരുത്തി വിദേശകാര്യ മന്ത്രാലയം. ഒമാൻ വിദേശകാര്യ മന്ത്രിയുമായി കേന്ദ്ര മന്ത്രി എസ്.ജയ‍്ശങ്കർ ഫോണിൽ സംസാരിച്ചു. ഇന്ത്യക്കാരുടെ സുരക്ഷ ഉൾപ്പടെ ചർച്ചയായി.

ഖാംനഈയുടെ കൊലപാതകത്തിൽ രാജ്യത്തിൽ പ്രതിഷേധം തുടരുകയാണ്. കശ്മീർ, ലഡാക്ക്,ലഖ്‌നൗ, ഡൽഹി തുടങ്ങി സ്ഥലങ്ങളിലാണ് ഷിയാവിഭാഗം പ്രതിഷേധിക്കുന്നത്. ഇറാൻ എംബസിക്ക് മുന്നിൽ രാത്രി മെഴുകുതിരി മാർച്ച് നടത്തി.

ഖാംനഈയെ ലക്ഷ്യമിട്ടുള്ള സൈനിക ആക്രമണത്തെ കോൺഗ്രസ്‌ അപലപിച്ചു. ഒരു പരമാധികാര രാഷ്ട്രത്തെ അട്ടിമറിക്കുന്നത് ഐക്യരാഷ്ട്രസഭ ചാർട്ടറിന്‍റെ ലംഘനമാണ്.

ഓരോ രാജ്യത്തിന്‍റെയും രാഷ്ട്രീയ ഭാവി തീരുമാനിക്കാനുള്ള അവകാശം അതാത് രാജ്യങ്ങളിലെ പൗരന്മാർക്ക് മാത്രമെന്നും കോൺഗ്രസ്‌ പറഞ്ഞു. രാജ്യത്ത് നിന്നുള്ള വിമാന സർവീസുകൾ മുടങ്ങിയത് നിരവധി യാത്രക്കാരെ ദുരിതത്തിലാക്കി.

ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ സംസാരിച്ചു. സംഘർഷങ്ങളിൽ ഇന്ത്യയുടെ ആശങ്ക അറിയിച്ചു. സാധാരണക്കാരുടെ സുരക്ഷക്ക് മുൻഗണന നൽകണമെന്നും യുദ്ധം വേഗത്തിൽ അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്നലെ ചേർന്ന സുരക്ഷാകാര്യ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് സംസാരിച്ചത്.

TAGS :

Next Story