നദികളുടെയും തടാകങ്ങളുടെയും 500 മീ ചുറ്റളവിൽ ഷാമ്പൂ, സോപ്പ് വിൽപനക്ക് നിരോധനം; ഉത്തരവുമായി കര്‍ണാടക വനംമന്ത്രി
തീർഥാടന കേന്ദ്രങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങൾ കുന്നുകൂടിയിരിക്കുന്നതിനെക്കുറിച്ചും മന്ത്രി പരാമർശിച്ചു

ബെംഗളൂരു: കര്‍ണാടകയിൽ നദികൾ, തടാകങ്ങൾ തുടങ്ങിയ ശുദ്ധജല സ്രോതസ്സുകളുടെ 500 മീറ്ററിനുള്ളിൽ സോപ്പുകളുടെയും ഷാമ്പുവിന്‍റെയും വിൽപന ഉടൻ നിരോധിക്കാൻ വനം-പരിസ്ഥിതി മന്ത്രി ഈശ്വർ ബി ഖണ്ഡ്രെ തന്‍റെ വകുപ്പിന് നിർദേശം നൽകി. ക്ഷേത്രങ്ങൾക്ക് സമീപമുള്ള നദികൾ സന്ദർശിക്കുന്ന ഭക്തർ കുളിക്കുകയും ഷാമ്പൂ സാഷെകൾ, കവറുകൾ, ഉപയോഗിക്കാത്ത സോപ്പുകൾ എന്നിവ വലിച്ചെറിയുകയും ചെയ്യാറുണ്ടെന്ന് വനം, പരിസ്ഥിതി, പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ നിർദേശത്തിൽ ഖൻഡ്രെ ചൂണ്ടിക്കാട്ടി.
തീർഥാടന കേന്ദ്രങ്ങളിലെ നദി, തടാകം, ടാങ്ക്, എന്നിവിടങ്ങളിൽ നിന്ന് 500 മീറ്റർ ചുറ്റളവിൽ സോപ്പ്, ഷാംപൂ, മറ്റ് (മലിനീകരണം ഉണ്ടാക്കുന്ന) വസ്തുക്കളുടെ വിൽപന നിരോധിക്കണം. അതുപോലെ, ഭക്തർ വസ്ത്രങ്ങൾ വെള്ളത്തിൽ ഉപേക്ഷിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കണം, ”മാർച്ച് 6 ലെ കത്തിൽ പറയുന്നു.ഇവ നദിയെ മലിനമാക്കുകയും ജലാശയങ്ങളെ ആശ്രയിക്കുന്ന ആളുകളുടെയും മൃഗങ്ങളുടെയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നതായും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. തീർഥാടന കേന്ദ്രങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങൾ കുന്നുകൂടിയിരിക്കുന്നതിനെക്കുറിച്ചും മന്ത്രി പരാമർശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇത് ഒരു വെല്ലുവിളിയായി മാറിയിരിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.
തീർഥാടന കേന്ദ്രങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങൾ കുന്നുകൂടിയിരിക്കുന്നതിനെക്കുറിച്ചും മന്ത്രി പരാമർശിച്ചുനദികളുടെ മലിനീകരണം സംബന്ധിച്ച് സംസ്ഥാന സർക്കാരിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷ വിമർശനം ഉയർന്നിട്ടുണ്ട്. കർണാടകയിലെ ആകെ 17 നദീതീരങ്ങൾ മലിനമായതായി കണക്കാക്കപ്പെടുന്നു. ഇത് ടൂറിസത്തിനും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
Adjust Story Font
16

