Quantcast

പുതുവത്സരാഘോഷത്തിനിടെ കൊടുംക്രൂരത! ഡല്‍ഹിയില്‍ 20കാരിയെ കാറിടിച്ചുകൊന്നു; 12 കി.മീറ്റർ റോഡിലൂടെ വലിച്ചിഴച്ചു

'വസ്ത്രം പൂർണമായി കീറിപ്പറിഞ്ഞ സ്ഥിതിയിലായിരുന്നു. അവളെ കണ്ടെത്തുമ്പോൾ പൂർണ നഗ്നയായിരുന്നു.'

MediaOne Logo

Web Desk

  • Updated:

    2023-01-01 16:27:58.0

Published:

1 Jan 2023 4:15 PM GMT

പുതുവത്സരാഘോഷത്തിനിടെ കൊടുംക്രൂരത! ഡല്‍ഹിയില്‍ 20കാരിയെ കാറിടിച്ചുകൊന്നു; 12 കി.മീറ്റർ റോഡിലൂടെ വലിച്ചിഴച്ചു
X

ന്യൂഡൽഹി: പുതുവർഷാരംഭത്തിൽ ഡൽഹിയിൽനിന്ന് ഞെട്ടിക്കുന്ന വാർത്ത. 20കാരിയെ പുതുവത്സരാഘോഷത്തിനിടെ അഞ്ചംഗ സംഘം കാറിടിച്ചു കൊലപ്പെടുത്തി. ശേഷം 12 കി.മീറ്റർ ദൂരം മൃതദേഹം കാറിന്റെ പിൻഭാഗത്ത് കെട്ടിവലിക്കുകയും ചെയ്തായിരുന്നു സംഘത്തിന്റെ ക്രൂരത. അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡൽഹി സുൽത്താൻപുരിയിൽ ഇന്നു പുലർച്ചെയായിരുന്നു മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം. അമൻ വിഹാർ സ്വദേശിയായ യുവതി സഞ്ചരിച്ചിരുന്ന സ്‌കൂട്ടിയിൽ കാറിടിച്ച് കൊലപ്പെടുത്തുകയായിരന്നു അക്രമിസംഘം. തുടർന്ന് ശരീരം കാറിന്റെ പിൻഭാഗത്ത് കെട്ടിയിട്ട് മണിക്കൂറുകളാണ് റോഡിലൂടെ വലിച്ചിഴച്ചത്. ഒടുവിൽ മൃതദേഹം റോട്ടിൽ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.

മൃതദേഹം കെട്ടിവലിച്ച് ഒരു കാർ റോഡിലൂടെ സഞ്ചരിക്കുന്ന വിവരം അറിയിച്ച് പുലർച്ചെ മൂന്നരയോടെ പൊലീസ് കൺട്രോൾ റൂമിൽ കോൾ വന്നിരുന്നെന്ന് പൊലീസ് അറിയിച്ചു. പിന്നീട് നാലു മണിയോടെ മൃതദേഹം റോഡിൽ കണ്ടെത്തിയ വിവരം അറിയിച്ചുകൊണ്ട് വേറെയും കോളുകൾ ലഭിച്ചു. ഇതിനിടെ നാട്ടുകാർ നൽകിയ വിവരം അനുസരിച്ച് കാറിന്റെ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലിൽ സംഘത്തെ പൊലീസ് രാവിലെ തന്നെ പിടികൂടി. തങ്ങളുടെ കാറിൽ ബൈക്കിടിക്കുകയായിരുന്നുവെന്നാണ് സംഘം പൊലീസിനോട് പറഞ്ഞത്. മൃതദേഹം കാറിന്റെ പിന്നിൽ കെട്ടിയ വിവരം അറിഞ്ഞിരുന്നില്ലെന്നും ഇവർ വാദിച്ചു.

അതേസമയം, മകളെ സംഘം ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് കുടുംബം ആരോപിച്ചു. 'വസ്ത്രം പൂർണമായി കീറിപ്പറിഞ്ഞ സ്ഥിതിയിലായിരുന്നു. അവളെ കണ്ടെത്തുമ്പോൾ പൂർണ നഗ്നയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണം.'-പെൺകുട്ടിയുടെ അമ്മ രേഖ ആവശ്യപ്പെട്ടു.

20കാരിയുടെ അച്ഛൻ നേരത്തെ മരിച്ചിരുന്നു. അമ്മയും നാലു സഹോദരിമാരും രണ്ട് സഹോദരങ്ങളുമാണ് പെൺകുട്ടിക്കുള്ളത്.

Summary: A 20-year-old woman was killed after her scooty was hit by a car and she was dragged under the vehicle for 12 kilometres in Delhi on the New year eve

TAGS :

Next Story