Quantcast

സുപ്രിംകോടതിയിൽ മാപ്പ് പറഞ്ഞ് പതഞ്ജലി; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ ഇനി പ്രസിദ്ധീകരിക്കില്ലെന്ന് സത്യവാങ്മൂലം നൽകി

ഏപ്രിൽ രണ്ടിന് കോടതിയിൽ ഹാജരാകാൻ രാംദേവിനോടും പതഞ്ജലി ഗ്രൂപ്പ് എം.ഡി ആചാര്യ ബാൽകൃഷ്ണയോടും ആവശ്യപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    21 March 2024 4:57 AM GMT

Patanjali,
X

ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിന് പതഞ്ജലി ഗ്രൂപ്പ് സുപ്രിംകോടതിയിൽ മാപ്പുപറഞ്ഞു.  തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പേരിൽ കോടതി അലക്ഷ്യ നോട്ടീസിന് മറുപടി നൽകാത്തതിന് പതഞ്ജലി ഗ്രൂപ്പിനെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

കനത്ത നടപടിയിലേക്ക് നീങ്ങിയ കോടതി ഏപ്രിൽ രണ്ടിന് കോടതിയിൽ ഹാജരാകാൻ രാംദേവിനോടും പതഞ്ജലി ഗ്രൂപ്പ് എം.ഡി ആചാര്യ ബാൽകൃഷ്ണയോടുംആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പ് പറഞ്ഞ് സത്യവാങ്മൂലം സമർപ്പിച്ചത്.

നിയമവാഴ്ചയോട് തങ്ങൾക്ക് വലിയ ബഹുമാനമുണ്ട്. ക്ഷമിക്കണം, ഭാവിയിൽ ഇത്തരം പരസ്യങ്ങൾ നൽകില്ലെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കമ്പനി പറഞ്ഞു.

ഔഷധ ചികിത്സകൾ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തുടർച്ചയായി പ്രസിദ്ധീകരിച്ചതിന് പതഞ്ജലി ആയുർവേദിനെതിരെ നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. നോട്ടീസിന് മറുപടി നൽകാത്തതിനാലാണ് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, അഹ്‌സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഇരുവരും നേരിട്ട് ഹാജരാകണമെന്ന് നിർദേശം നൽകിയത്.

പതഞ്ജലി ആയുർവേദ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രചരിപ്പിച്ചതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ആണ് സുപ്രിംകോടതിയെ സമീപിച്ചത്. ഹരജി പരിഗണിക്കവെ, രാജ്യത്തെയാകെ പറഞ്ഞു പറ്റിക്കുമ്പോൾ കേന്ദ്രം വിഷയത്തിൽ കണ്ണടച്ചിരിക്കുകയാണെന്ന് പറഞ്ഞ് കോടതി കേന്ദ്രത്തെ വിമർശിച്ചിരുന്നു. സർക്കാർ കണ്ണടച്ചിരിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അവർ അടിയന്തരമായി നടപടിയെടുക്കണമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

TAGS :

Next Story