Quantcast

കേരള സർക്കാറിന് ചെലവുകൾ പങ്കിടാനായില്ല; 55 റെയിൽവേ മേൽപാലങ്ങൾക്ക് പൂർണമായും ധനസഹായം നൽകാൻ ദക്ഷിണ റെയിൽവേ

നിർമ്മാണ ചെലവിന്റെ 50 ശതമാനം നൽകുമെന്ന മുൻ കരാർ പാലിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനം

MediaOne Logo

Web Desk

  • Updated:

    2025-05-16 04:25:01.0

Published:

16 May 2025 9:54 AM IST

കേരള സർക്കാറിന് ചെലവുകൾ പങ്കിടാനായില്ല; 55 റെയിൽവേ മേൽപാലങ്ങൾക്ക് പൂർണമായും ധനസഹായം നൽകാൻ ദക്ഷിണ റെയിൽവേ
X

ചെന്നൈ: കേരളത്തിലെ 55 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിന്റെ മുഴുവൻ ചെലവും വഹിക്കുമെന്ന് ദക്ഷിണ റെയിൽവേ. നിർമ്മാണ ചെലവിന്റെ 50 ശതമാനം നൽകുമെന്ന മുൻ കരാർ പാലിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനം. ചെലവ് പങ്കിടൽ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ആകെ 126 റെയിൽവേ മേൽപ്പാലങ്ങളാണ് ആദ്യം അനുവദിച്ചത്. എന്നാൽ സംസ്ഥാന സർക്കാർ ഫണ്ടിന്റെ ഒരു ഭാഗം നൽകുന്നതിൽ പരാജയപ്പെട്ടതിനാൽ ഈ പദ്ധതികളിൽ ഭൂരിഭാഗവും ഇഴഞ്ഞു നീങ്ങുകയാണ്. തുടർന്നാണ് ഏറ്റവും പ്രധാനപ്പെട്ട 55 ആർ‌ഒ‌ബികളെ കണ്ടെത്തി പൊതുജനതാൽപ്പര്യം മുൻനിർത്തി അവക്ക് പൂർണ്ണമായും ധനസഹായം നൽകാൻ ദക്ഷിണ റെയിൽ‌വേ തീരുമാനിച്ചത്.

ഇടപ്പള്ളിക്കും എറണാകുളം നോർത്തിനും ഇടയിലുള്ള എൽ‌സി നമ്പർ 69 എ, തൃശ്ശൂരിലെ പുതുക്കാട് മുതൽ ഇരിഞ്ഞാലക്കുട വരെയുള്ള എൽ‌സി നമ്പർ 28, തിരുവനന്തപുരത്തെ കാപ്പിലിനും വർക്കല ശിവഗിരിക്കും ഇടയിലുള്ള എൽ‌സി നമ്പർ 558, കണ്ണൂരിലെ തലശ്ശേരിക്കും എടക്കാടിനും ഇടയിലുള്ള എൽ‌സി നമ്പർ 230, കൊല്ലത്തെ കടക്കാവൂരിനും മുറുക്കമ്പുഴയ്ക്കും ഇടയിലുള്ള എൽ‌സി നമ്പർ 567 എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഈ ആർ‌ഒ‌ബികളുടെ നിർവഹണം സംസ്ഥാന സർക്കാരിന്റെയും റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമായ കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനെയാണ് (കെ‌ആർ‌ഡി‌സി‌എൽ) ഏൽപ്പിച്ചിരിക്കുന്നത്. എന്നാൽ, പദ്ധതികൾക്ക് അംഗീകാരം ലഭിക്കാത്തത്, ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം, കരാർ അന്തിമമാക്കൽ തീർപ്പാക്കാത്തത് തുടങ്ങിയ നിരവധി പ്രശ്‌നങ്ങൾ കാരണം പദ്ധതികൾ ഇതുവരെ ആരംഭിച്ചിട്ടില്ല.

TAGS :

Next Story