Quantcast

'ജില്ലയിലെ പാവപ്പെട്ടവരെക്കൂടി ആ പദ്ധതികളിൽ ഉൾപ്പെടുത്തൂ,അല്ലെങ്കിൽ എനിക്ക് ശമ്പളം വേണ്ട'; വേറിട്ട പ്രതിഷേധവുമായി രാജസ്ഥാൻ കലക്ടര്‍

ഞങ്ങളുടെ ശമ്പളം 10 ദിവസം വൈകിയാൽ പോലും ഞങ്ങളെ പ്രതിസന്ധിയിലാക്കുന്നു

MediaOne Logo
ജില്ലയിലെ പാവപ്പെട്ടവരെക്കൂടി ആ പദ്ധതികളിൽ ഉൾപ്പെടുത്തൂ,അല്ലെങ്കിൽ എനിക്ക് ശമ്പളം വേണ്ട; വേറിട്ട പ്രതിഷേധവുമായി രാജസ്ഥാൻ കലക്ടര്‍
X

ജയ്പൂര്‍: മേശപ്പുറത്തിരിക്കുന്ന ഫയൽ ഒന്ന് അങ്ങോട്ട് മാറ്റിവയ്ക്കുന്നതിന് വരെ കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരെക്കുറിച്ചുള്ള കഥകൾ നാം കേട്ടിട്ടും കണ്ടിട്ടുമുണ്ട്. ഇവര്‍ക്കിടയിൽ ഒരു രൂപ പോലും കൈക്കൂലി വാങ്ങാതെ നിസ്വാര്‍ഥ സേവനമനുഷ്ടിക്കുന്നവരുമുണ്ട്. രാജസ്ഥാനിലെ രാജ്സമന്ദിൽ നിന്നുള്ള ജില്ലാ കലക്ടര്‍ ഇതിനും മുകളിലാണ്. കാരണം തന്‍റെ ജില്ലയിലെ ദരിദ്രരെ മൂന്ന് പ്രധാന ദാരിദ്ര്യ നിർമാർജന സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുത്തുന്നതുവരെ ശമ്പളം വാങ്ങില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് അരുൺ കുമാർ ഹസിജ എന്ന കലക്ടര്‍.

''ഒന്നുകിൽ ചാട്ടവാറടി കൊണ്ട് ഉദ്യോഗസ്ഥരെ അവരുടെ ജോലി ചെയ്യാൻ സമ്മര്‍ദം ചെലുത്താമായിരുന്നു. അല്ലെങ്കിൽ അവരുടെ ജോലി ചെയ്യാൻ പ്രേരിപ്പിക്കാമായിരുന്നു. അതുകൊണ്ട് ജില്ലയിലെ ഞങ്ങളുടെ എൻറോൾമെന്‍റ് ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ അവരെ പ്രചോദിപ്പിക്കുന്നതിനായി ഞാൻ ഈ പ്രതിജ്ഞയെടുത്തു" ഹസിജ എൻഡിടിവിയോട് പറഞ്ഞു.

രാജ്സമന്ദ് ജില്ലയിൽ ദരിദ്ര വിഭാഗത്തിൽ പെടുന്ന ഏകദേശം 30,000 ആളുകളുണ്ട്. ഇതിൽ പ്രധാനമായും മൂന്ന് പദ്ധതികളുടെ ഗുണഭോക്താക്കൾ ഉൾപ്പെടുന്നു - ഒന്ന്, ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സൗജന്യ റേഷനോ ഗോതമ്പോ ലഭിക്കുന്നവർ, രണ്ടാമത്തേത്, പലൻഹാർ യോജനയുടെ ഗുണഭോക്താക്കളായ കുട്ടികൾ, മൂന്നാമതായി, അവിവാഹിതരായ സ്ത്രീകൾ, വിധവകൾ, വൃദ്ധർ തുടങ്ങിയ സാമൂഹിക സുരക്ഷാ പെൻഷനുകൾ ലഭിക്കുന്നവർ. പലർക്കും ഈ പദ്ധതികളുടെ രൂപത്തിലുള്ള സർക്കാർ സഹായം അതിജീവനത്തിന് നിർണായകമാണ്.

"ഞങ്ങളുടെ ശമ്പളം 10 ദിവസം വൈകിയാൽ പോലും ഞങ്ങളെ പ്രതിസന്ധിയിലാക്കുന്നു. എല്ലാവരുടെയും ജീവിതചക്രം അവരുടെ വരുമാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. കുട്ടികളുടെ സ്കൂൾ ഫീസ്, ഇഎംഐകൾ, ക്രെഡിറ്റ് കാർഡ് ബില്ലുകൾ, മറ്റ് ചെലവുകൾ. 10 ദിവസത്തെ ശമ്പളം വൈകുന്നത് ജീവിതത്തിൽ എന്ത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് എന്‍റെ ജീവനക്കാർ മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്നാൽ സർക്കാരിൽ നിന്ന് പ്രതിമാസം 1,500 രൂപ മാത്രം ലഭിക്കുന്ന പാവപ്പെട്ടവരെക്കുറിച്ച് ചിന്തിക്കുക. വെരിഫിക്കേഷൻ പ്രശ്‌നങ്ങൾ കാരണം ആ തുക മൂന്ന് മാസത്തേക്ക് വൈകിയാൽ, അത് അനീതിയിൽ കുറഞ്ഞതല്ല," ഹസിജ കൂട്ടിച്ചേര്‍ത്തു.

ഹസിജയുടെ കടുത്ത തീരുമാനത്തിന്‍റെ ഫലം വെറും 48 മണിക്കൂറിനുള്ളിൽ ഫലം കണ്ടു. സാമൂഹിക സുരക്ഷാ പെൻഷന്റെ 1,90,440 ഗുണഭോക്താക്കളിൽ 88 ശതമാനം പേർ ഇപ്പോൾ ചേർന്നിട്ടുണ്ട്, അതേസമയം 1,67,688 ഉം 22,752 ഉം പേർ ഇപ്പോഴും പരിശോധന പൂർത്തിയാക്കേണ്ടതുണ്ട്. സൗജന്യ റേഷൻ ലഭിക്കുന്ന എൻ‌എഫ്‌എസ്‌എ ഗുണഭോക്താക്കൾക്കും പാലൻഹാർ യോജനക്ക് കീഴിലുള്ള അനാഥരായ കുട്ടികൾക്കും അനുകൂലമായ പ്രതികരണം ഹസിജ പ്രതീക്ഷിക്കുന്നു.

''തീരുമാനം എന്‍റേത് മാത്രമാണ്. മറ്റാരുടെയും മേൽ അത് അടിച്ചേൽപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്‍റെ ഉദ്യോഗസ്ഥർ ഈ പരിശോധന പൂർത്തിയാക്കുന്നതുവരെ, ഞാൻ ജനുവരിയിലെ ശമ്പളം വാങ്ങില്ല" ജനുവരി 31 നകം ജോലി പൂർത്തിയാകുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story