Quantcast

'മണിപ്പൂരിലേത് മനുഷ്യത്വരഹിതവും അപലപനീയവുമായ സംഭവം; പ്രതികരണവുമായി സ്മൃതി ഇറാനി

കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും സ്മൃതി ഇറാനി

MediaOne Logo

Web Desk

  • Updated:

    2023-07-20 06:27:33.0

Published:

20 July 2023 6:11 AM GMT

മണിപ്പൂരിലേത് മനുഷ്യത്വരഹിതവും അപലപനീയവുമായ സംഭവം; പ്രതികരണവുമായി സ്മൃതി ഇറാനി
X

ന്യൂഡൽഹി: മണിപ്പൂരിൽ രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തുകയും അതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി.

'മണിപ്പൂരിൽ നിന്ന് പുറത്തുവന്ന രണ്ടു സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമത്തിന്റെ ഭയാനകമായ വീഡിയോ അപലപനീയവും മനുഷ്യത്വരഹിതവുമാണ്. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി ബിരേൻ സിങ്ങുമായി സംസാരിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്..'സ്മൃതി ഇറാനി ട്വിറ്ററിൽ കുറിച്ചു.

സംഭവത്തിൽ സുപ്രിംകോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. സ്ത്രീകളെ നഗ്‌നരായി നടത്തിയത് ജനാധിപത്യ സമൂഹത്തിൽ സാധ്യമാകാത്തതാണെന്ന് സുപ്രിംകോടതി പറഞ്ഞു. പുറത്ത് വന്ന ദൃശ്യങ്ങൾ ദുഃഖകരമാണെന്നും കടുത്ത നടപടികൾ ഉണ്ടാകണമെന്ന് ചീഫ് ജസ്റ്ററ്റീസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. സംഭവത്തിൽ സർക്കാറുകൾ എന്തുനടപടിയെടുത്തെന്ന് വിശദീകരിക്കാനും കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് കോടതി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. അക്രമങ്ങൾ നടക്കുന്നത് മണിപ്പൂരിൽ ആണെങ്കിലും അപമാനിക്കപ്പെടുന്നത് രാജ്യമാണെന്നും തൻ്റെ ഹൃദയം ദുഃഖം കൊണ്ടും ദേഷ്യം കൊണ്ടും നിറയുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. മണിപ്പൂരിലെ സ്ത്രീകൾക്ക് നേരെ ഉണ്ടായ ആക്രമണം ഒരിക്കലും നടക്കാൻ പാടില്ലാത്തതാണ് കുറ്റവാളികൾ ഒരിക്കലും രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

മെയ് നാലിന് തലസ്ഥാനനഗരിയായ ഇംഫാലിൽ നിന്ന് 35 കിലോമീറ്റർ അകലെ കാംഗ്‌പോക്പി ജില്ലയിലാണ് രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തി വീഡിയോയെടുത്തത്. വീഡിയോ വൈറലായതോടെ സംഭവത്തെ വിമർശിച്ച് നിരവധി പേർ രംഗത്ത് വന്നു. കടുത്ത നടപടിയും ആവശ്യപ്പെട്ടു. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് ഐടിഎൽഎഫ് ദേശീയ വനിതാ കമ്മീഷനിലും പട്ടിക വർഗ കമ്മീഷനിലും പരാതി നൽകി.

TAGS :

Next Story