ഒന്നര ലക്ഷം രൂപയും ആഡംബര വസ്തുക്കളും പിടിച്ചെടുത്തു: ജയിലിലെ റെയ്ഡിനിടെ പൊട്ടിക്കരഞ്ഞ് സുകേഷ്
ജയിലിലെ പരിശോധനയുടെ സിസിടിവി ദൃശ്യങ്ങൾ ചോർന്നു
ഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ സുകേഷ് ചന്ദ്രശേഖറിനെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലില്‍ പൊലീസ് റെയ്ഡ്. ഡൽഹി മണ്ഡോളി ജയിലിലെ സെല്ലിലാണ് റെയ്ഡ്. ഇന്ന് പുലർച്ചെയായിരുന്നു പരിശോധന.
പരിശോധനയിൽ ഒന്നര ലക്ഷം രൂപയും 80,000 രൂപയുടെ ജീന്‍സും വില കൂടിയ ചെരിപ്പും ആഡംബര വസ്തുക്കളും കണ്ടെടുത്തു. ജയിലിലെ പരിശോധനയുടെ സിസിടിവി ദൃശ്യങ്ങൾ ചോർന്നു. റെയ്ഡിനിടെ സുകേഷ് പൊട്ടിക്കരയുന്നത് ദൃശ്യത്തില്‍ കാണാം. ദൃശ്യങ്ങള്‍ ചോര്‍ന്നത് എങ്ങനെയെന്ന് അന്വേഷിക്കുമെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി.
200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണ് സുകേഷ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സുകേഷിനെ ഡല്‍ഹി കോടതി 9 ദിവസത്തേക്ക് ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
തിഹാർ ജയിലിലായിരുന്നു സുകേഷ് ആദ്യം. നടിമാർ ഉള്‍പ്പെടെയുള്ളവര്‍ സുകേഷിനെ ജയിലിൽ സന്ദർശിക്കാറുണ്ടായിരുന്നു. ജയില്‍ അധികൃതര്‍ക്ക് കൈക്കൂലി നല്‍കി സുകേഷ് സെല്ലില്‍ ആഡംബര ജീവിതം തുടരുകയാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നു. പിന്നാലെ സുകേഷിനെ ജയിൽ മാറ്റുകയായിരുന്നു. ജയിലിൽ ഒരു വർഷം സുകേഷിന്റെ പക്കൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ജയിലിൽ ഇരുന്നും സുകേഷ് പലരില്‍ നിന്നും പണം തട്ടിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
Summary- surprise raid in Sukesh Chandrashekhar's prison cell on Wednesday recovered Gucci slippers, pair of jeans worth 80,000 and ₹1.5 lakh in cash, among other things.
Adjust Story Font
16