Quantcast

വില്ലൻ മഴ; ഐ.പി.എൽ യു.എ.ഇയിലേക്ക് മാറ്റിയതിന് വിചിത്ര ന്യായവുമായി ബി.സി.സി.ഐ

കോവിഡ് വ്യാപനം കൊണ്ടാണ് ഐ.പി.എൽ മാറ്റിയതെന്ന് ഔദ്യോഗികമായി അറിയിക്കാത്ത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണെന്ന് പലകോണിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.

MediaOne Logo

Shefi Shajahan

  • Published:

    30 May 2021 6:03 AM GMT

വില്ലൻ മഴ; ഐ.പി.എൽ യു.എ.ഇയിലേക്ക് മാറ്റിയതിന് വിചിത്ര ന്യായവുമായി ബി.സി.സി.ഐ
X

കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഐ.പി.എൽ യു.എ.ഇ യിൽ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ബി.സി.സി.ഐ പുറത്തിറക്കിയ പ്രസ്താവനയിൽ മഴ വില്ലൻ. സെപ്തംബറിൽ ഇന്ത്യയിൽ മഴക്കാലമായതിനാലാണ് ഐ.പി.എൽ യു.എ.ഇയിലേക്ക് മാറ്റുന്നതെന്നാണ് ബി.സി.സി.ഐ സെക്രട്ടറി ജെയ്ഷാ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ പറ്റിയോ നിർത്തിവെക്കാൻ ഉണ്ടായ സാഹചര്യത്തെപറ്റിയോ ഒരു വാക്ക് പോലും പ്രസ്താവനയിൽ ഇല്ല. കോവിഡ് എന്നൊരു വാക്ക് പോലും പ്രസ്താവനയിൽ ഉൾപെടുത്താതിരിക്കാനും ബി.സി.സി.ഐ ശ്രദ്ധിച്ചിട്ടുണ്ട്. ഇന്ത്യയിൽ കോവിഡ് രൂക്ഷമായതിനെ തുടർന്ന് പല വിദേശ താരങ്ങളും പിൻവാങ്ങുകയും കളിക്കാർക്ക് കോവിഡ് പിടിപെടുകയും ചെയ്ത സാഹചര്യത്തിലാണ് ഐ.പി.എൽ പാതിവഴിയിൽ നിർത്തിവെക്കേണ്ടി വന്നത്. ഇന്ത്യയിലെ ബയോബബിൾ സംവിധാനം മോശമാണെന്ന് താരങ്ങളിൽ പലരും തുറന്നടിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഐ.പി.എൽ യു.എ.ഇയിലേക്ക് മറ്റുന്നതിന് വിചിത്രമായ ന്യായമാണ് ഇപ്പോൾ ബി.സി.സി.ഐ നിരത്തുന്നത്. കോവിഡ് വ്യാപനം കൊണ്ടാണ് ഐ.പി.എൽ മാറ്റുന്നതെന്ന് ഔദ്യോഗികമായി അറിയിക്കാത്ത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണെന്ന് പലകോണിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ കൂടിയാണ് ബി.സി.സി.ഐ സെക്രട്ടറി ജെയ്ഷാ എന്നതും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ആര് പിൻമാറിയാലും ടൂർണമെൻറ് തുടരുമെന്ന് ആദ്യം നിലപാട് പ്രഖ്യാപിച്ചിരുന്ന ബി.സി.സി.ഐ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. സെപ്തംബറിൽ മത്സരങ്ങൾ ഇന്ത്യയിൽ പുനരാരംഭിച്ചാലും കോവിഡ് സാഹചര്യവും ദുർബലമായ ബയോബബിൾ സംവിധാനവും മൂലം വിദേശ താരങ്ങൾ എത്താൻ സാധ്യത കുറവാണ്. ഇക്കാരണം മൂലമാണ് ഐ.പി.എൽ യു.എ.ഇയിലേക്ക് മാറ്റിയതെന്നാണ് വസ്തുത. ഇതിനെ മറച്ചുപിടിച്ചാണ് കാലവർഷം മൂലമാണ് മത്സരങ്ങൾ യു.എ.ഇ യിലേക്ക് മറ്റുന്നതെന്ന വിചിത്ര വാദം ബി.സി.സി.ഐ ഉന്നയിക്കുന്നത്.

TAGS :

Next Story