Quantcast

വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊന്നു, ഇതരസംസ്ഥാന തൊഴിലാളി കസ്റ്റഡിയില്‍

എംഇഎസ് കോളജിലെ വിദ്യാര്‍ഥിനി നിമിഷയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ പിതാവിനും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    30 July 2018 8:22 AM GMT

വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊന്നു, ഇതരസംസ്ഥാന തൊഴിലാളി കസ്റ്റഡിയില്‍
X

പെരുമ്പാവുരില്‍ കോളജ് വിദ്യാര്‍ഥി കഴുത്തറുത്ത് കൊന്നു. മാറംമ്പിള്ളി എംഇഎസ് കോളജ് വിദ്യാര്‍ഥിനി നിമിഷയെയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ മുര്‍ഷിദബാദ് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

രാവിലെ 10 മണിക്ക് വിദ്യാര്‍ഥിയുടെ വീട്ടില്‍ വച്ചാണ് സംഭവം. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. കുത്തേറ്റ നിമിഷയെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മരിക്കുകയായിരുന്നു. സംഭവ ശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടിയാണ് പോലീസിലേല്‍പ്പിച്ചത്.

വീടിന് സമീപം താമസിക്കുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളി വീട്ടില്‍ കയറി വിദ്യാര്‍ഥിയെ കത്തി കൊണ്ട് കഴുത്തറുക്കുകയായിരുന്നുവെന്നാണ് നാട്ടുകാരും പോലീസും പറയുന്നത്. വീട്ടില്‍ നിന്നു തന്നെയാണ് ആയുധം കണ്ടെടുത്തത്. ശബ്ദം കേട്ട് നിമിഷയുടെ പിതൃസഹോദരന്‍ ഏലിയാസും അയല്‍വാസിയായ അബ്ബാസ് എന്നയാളും തടയാന്‍ ശ്രമിച്ചിരുന്നു. ഇവരെയും അക്രമി കത്തി കൊണ്ട് കുത്തി. ഏലിയാസിന്റെ കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ഥിനിയുടെ മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നിയമപരമായല്ലാതെ പ്രദേശത്ത് നിരവധി ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാര്‍ വലിയ തോതിലുള്ള പ്രതിഷേധവുമായി രംഗത്തെത്തി. എസ്പി സ്ഥലത്തെത്തിയാണ് നാട്ടുകാരെ ശാന്തരാക്കിയത്.

TAGS :

Next Story