Quantcast

കാട്ടാനക്കൂട്ടത്തോടൊപ്പം അരിക്കൊമ്പനില്ലെന്ന് സൂചന; 301 കോളനിയിൽ നിന്ന് വനം വകുപ്പുദ്യോഗസ്ഥർ മടങ്ങി

വനംവകുപ്പിന്റെ നേതൃത്വത്തിൽ 150 അംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-04-28 04:58:53.0

Published:

28 April 2023 4:55 AM GMT

wild animals, Forest officials, 301 colony, ARIKOMBAN
X

ഇടുക്കി: കാട്ടാനക്കൂട്ടത്തോടൊപ്പം അരിക്കൊമ്പനില്ലെന്ന സൂചന ലഭിച്ചതിന് പിന്നാലെ 301 കോളനിയിൽ നിന്ന് വനം വകുപ്പുദ്യോഗസ്ഥർ മടങ്ങി. 301 കോളനിക്ക് സമീപം കാട്ടാനക്കുട്ടത്തോടൊപ്പം അരിക്കൊമ്പൻ ഉണ്ടെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ 301 കോളനിയിൽ എത്തിയിരുന്നെങ്കിലും കാട്ടാനക്കൂട്ടത്തോടൊപ്പം അരിക്കൊമ്പനില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം മടങ്ങുകയായിരുന്നു.

വനംവകുപ്പിന്റെ നേതൃത്വത്തിൽ 150 അംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. സൂര്യൻ ഉദിക്കുമ്പോൾ വെടിവെക്കാനാവുമെന്ന് സിസിഎഫ് ആർഎസ് അരുൺ പറഞ്ഞിരുന്നെങ്കിലും ദൗത്യം നീളുകയാണ്.

മയക്കുവെടി വച്ചാൽ 4 മണിക്കൂർ സമയം കൊണ്ട് വാഹനത്തിലേക്ക് ആനയെ കയറ്റും. ആനയെ മാറ്റുന്ന സ്ഥലം നിലവിൽ എവിടെ എന്ന് അറിയിച്ചിട്ടില്ല. ആനയെ വാഹനത്തിൽ കയറ്റാനായാൽ സ്ഥലം അറിയിക്കുമെന്ന് സിസിഎഫ് ആർഎസ് അരുൺ പറഞ്ഞു.

മയക്കുവെടിവെച്ച് ആനയെ പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലോ അഗസ്ത്യാർകൂട വനമേഖലയിലോ വിടാനാണ് തീരുമാനം. അരിക്കൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായുള്ള മോക്ക്ഡ്രിൽ ഇന്നലെ പൂർത്തിയായിരുന്നു. ഇതിന് മുൻപ് അഞ്ച് തവണ അരിക്കൊമ്പനെ മയക്കുവെടി വെച്ചിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. ഇതുവരെ ഏഴ് വീടുകളും മൂന്ന് കടകളും റേഷൻകടയും ക്യഷിയും അരിക്കൊമ്പൻ നശിപ്പിച്ചിരുന്നു.

TAGS :

Next Story