Quantcast

അനീഷ്യയുടെ മരണം:ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്

തൊഴിലിടത്തിലെ മാനസിക പീഡനമെന്ന ആരോപണം കണക്കിലെടുത്താണ് പുതിയ നടപടി

MediaOne Logo

Web Desk

  • Published:

    20 March 2024 10:33 AM GMT

aneeshya
X

അനീഷ്യ

കൊല്ലം: കൊല്ലം പരവൂരിൽ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്തതിൽ ക്രൈംബ്രാഞ്ച് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി. സംഭവത്തിൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നത് അസ്വാഭാവിക മരണത്തിനായിരുന്നു. എന്നാൽ തൊഴിലിടത്തിലെ മാനസിക പീഡനമെന്ന ആരോപണം കണക്കിലെടുത്താണ് പുതിയ നടപടി. കേസന്വേഷണം സിറ്റി ക്രൈം ബ്രാഞ്ചിൽ നിന്ന് സംസ്ഥാന ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരുന്നു.

കേസിൽ പ്രതികളെ പൊലീസ് സംരക്ഷിക്കുന്നു എന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് അനീഷയുടെ അമ്മ ഹൈക്കോടതിയെ സമീപിക്കകുയും ചെയ്തു. ഇതിനിടെയാണ് ജില്ല ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടത്.

അനീഷ്യ ആത്മഹത്യ ചെയ്തിട്ട് 50 ദിവസം പിന്നിട്ടിട്ടും കേസിന്റെ അന്വേഷണം മാത്രം എങ്ങും എത്തിയില്ലെന്ന് കുടുംബം കുറ്റപ്പെടുത്തിയിരുന്നു. ആരോപണ വിധേയരായ ഡിഡിപി അബ്ദുൽ ജലീൽ, എപിപി ശ്യാം കൃഷ്ണ എന്നിവരെ സസ്‌പെൻഡ് ചെയ്തതല്ലാതെ അന്വേഷണസംഘം ഇതുവരെയും ചോദ്യം ചെയ്തില്ല. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് പറയുന്ന കുടുംബം സിബിഐ അന്വേഷണമാണ് ആവശ്യപ്പെടുന്നത്.

ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയോഗിച്ച അന്വേഷണത്തിനു എതിരെയും കുടുംബം രംഗത്ത് വന്നിരുന്നു. ഇതുവരെ കുടുംബത്തിന്റെ മൊഴിയെടുത്തിട്ടില്ലെന്ന് അമ്മ പറഞ്ഞു. പ്രതികളുടെ സ്വാധീനം മൂലമാണ് അന്വേഷണം ഇഴയുന്നത്. ഇത്തരത്തിലാണ് അന്വേഷണം എങ്കിൽ തങ്ങൾക്ക് നീതു കിട്ടുമോ എന്നുള്ള ആശങ്കയും കുടുംബം പങ്കുവയ്ച്ചു.

TAGS :

Next Story