Quantcast

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ പരാതി; മുറിയിൽ കയറ്റി ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് ബംഗളൂരു സ്വദേശിയായ യുവതി

രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നിവർക്ക് ബംഗളൂരു സ്വദേശിയായ പെൺകുട്ടി പരാതി നൽകി

MediaOne Logo

Web Desk

  • Updated:

    2025-12-02 13:22:25.0

Published:

2 Dec 2025 3:39 PM IST

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ പരാതി; മുറിയിൽ കയറ്റി ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് ബംഗളൂരു സ്വദേശിയായ യുവതി
X

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതിയുമായി മറ്റൊരു പെൺകുട്ടി. മുറിയിൽ കയറ്റി ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് പരാതി. കേരളത്തിന് പുറത്ത് ബംഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നിവർക്ക് പെൺകുട്ടി പരാതി അയച്ചിട്ടുണ്ട്.

വിവാഹ വാഗ്ദാനം നൽകി ബന്ധം സ്ഥാപിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നത്. മുറിയിൽ വെച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേൽപ്പിച്ചു. ശാരീരികവും മാനസികവുമായി ക്രൂരപീഡനം നേരിട്ടെന്നും പെൺകുട്ടി. ഗർഭിണിയാകണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ തന്നോടും ആവശ്യപ്പെട്ടെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ആദ്യ ആക്രമണത്തിന് ശേഷം രാഹുൽ വിവാഹ വാഗ്ദാനം പിൻവലിച്ചതായും ഒരു മാസത്തിന് ശേഷം വീണ്ടും മെസേജ് അയച്ച് തുടങ്ങിയെന്നും യുവതി.

ഇൻസ്റ്റാഗ്രാം വഴിയാണ് രാഹുൽ യുവതിയെ പരിചയപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. രാഹുൽ വിവാഹം വാഗ്ദാനം നൽകിയതിന് പിന്നാലെ പെൺകുട്ടി വീട്ടുകാരെ അറിയിച്ചെങ്കിലും വീട്ടുകാർ സമ്മതിച്ചിരുന്നില്ല. പിന്നീട് രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ആയതിന് പിന്നാലെ കുടുംബം ഈ ബന്ധത്തിന് സമ്മതിക്കുകയായിരുന്നു. ബന്ധുക്കളുമായി വീട്ടിലെത്താം എന്ന് പറഞ്ഞെങ്കിലും രാഹുൽ അതിൽ നിന്ന് പിന്മാറി. നിലവിൽ രാഹുലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയ യുവതിക്ക് സമാനമായ പരാതിയാണ് ഇതിലും ഉന്നയിച്ചിരിക്കുന്നത്. 2023 ഡിസംബറിലാണ് പീഡനം നടന്നതെന്നും പരാതിയിൽ പറയുന്നു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള യുവതിയുടെ പരാതി ലഭിച്ചുവെന്ന് സ്ഥിരീകരിച്ച് കെപിസിസി. പരാതിയിൽ ഉചിതമായ തീരുമാനമുണ്ടാകുമെന്നും കെപിസിസി വ്യക്തമാക്കി. നേരത്തെ പരാതിയില്ല എന്നാണ് കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ രാഹുലിനെതിരെ രണ്ടു പെൺകുട്ടികളാണ് പരാതികളുമായി രംഗത്ത് വന്നിരിക്കുന്നത്.

TAGS :

Next Story