Quantcast

കെ.എസ്.ഇ.ബിയിലെ പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള സമീപനം ബോർഡ് എടുക്കുന്നില്ല: എ.കെ ബാലൻ

മനസ് വെച്ചാൽ പ്രശ്‌നങ്ങൾ അഞ്ചു മിനിറ്റ് കൊണ്ട് പരിഹരിക്കാവുന്നതേയുള്ളൂവെന്നും എ.കെ ബാലൻ

MediaOne Logo

Web Desk

  • Updated:

    2022-04-14 12:39:28.0

Published:

14 April 2022 12:27 PM GMT

കെ.എസ്.ഇ.ബിയിലെ പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള സമീപനം ബോർഡ് എടുക്കുന്നില്ല: എ.കെ ബാലൻ
X

കെ.എസ്.ഇ.ബിയിലെ പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള സമീപനം ബോർഡ് എടുക്കുന്നില്ലെന്ന് ആരോപിച്ച് മുൻ മന്ത്രി എ.കെ ബാലൻ. കെ.എസ്.ഇ.ബിയിലെ തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മനസ് വെച്ചാൽ പ്രശ്‌നങ്ങൾ അഞ്ചു മിനിറ്റ് കൊണ്ട് പരിഹരിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ജാസ്മിനെ സസ്‌പെന്റ്‌ ചെയ്തതിൽ യാതൊരു നീതികരണവുമില്ല, തെറ്റായ നടപടിയാണത്, സ്ത്രീയെന്ന പരിഗണന പോലും നൽകാതെ ട്രാൻസ്ഫർ ചെയ്ത ബോർഡ് തീരുമാനം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ഇ.ബി ചെയർമാനും ജീവനക്കാരും തമ്മിലുള്ള തർക്കത്തിൽ നിന്നും ബോർഡിന്റെ ഭാഗത്തു നിന്നും കനത്ത അനസ്ഥായാണുണ്ടായതെന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം കെ.എസ്.ഇ.ബി സമരം അടിയന്തരമായി അവസാനിപ്പിക്കാൻ സിപിഎമ്മിന്റെ ഇടപെടലുമുണ്ടായി. സർക്കാരും യൂണിയനും വിട്ടുവീഴ്ച ചെയ്യണമെന്നാണ് പാർട്ടി നിലപാട്. ഇതു സംബന്ധിച്ച് എ.കെ.ബാലനും എളമരം കരീമും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുമായി ചർച്ച നടത്തി.

കെ.എസ്.ഇ.ബിയിലെ സമരം സർക്കാരിനേയും മുന്നണിയിയേയും ബാധിക്കുമെന്ന് വിലയിരുത്തിയാണ് പ്രശ്നപരിഹാരത്തിന് സിപിഎമ്മും ഇടപെടുന്നത്. യൂണിയൻ നേതാക്കളുടെ സസ്പെൻഷൻ റദ്ദാക്കി സ്ഥലം മാറ്റം ഉത്തരവ് പുറത്തിറക്കിയെങ്കിലും സമരം തുടരാനാണ് സി.ഐ.ടിയു തീരുമാനിച്ചത്. ഇതോടെ സിപിഎം നേതാക്കളായ എ.കെ ബാലനും എളമരം കരീമും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയുമായി ചർച്ച നടത്തി.

സമരം നീണ്ട് പോകാതെ അടിയന്തരമായി പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് വൈദ്യുതി മന്ത്രിയോട് നേതാക്കൾ ആവശ്യപ്പെട്ടു. അത് പോലെ പ്രശ്നപരിഹാരത്തിന് വിട്ടുവീഴ്ച ചെയ്യണമെന്ന് യൂണിയൻ നേതാക്കൾക്കും നിർദേശം നൽകി. എന്നാൽ പ്രശ്നപരിഹാര ഫോർമുലയൊന്നും സിപിഎം നേതാക്കൾ മുന്നോട്ട് വച്ചിട്ടില്ല. സിപിഎം ഇടപെടലിന്റെ അടിസ്ഥാനത്തിൽ വൈദ്യുതമന്ത്രിയും കെഎസ്ഇബി ചെയർമാനും യൂണിയൻ നേതാക്കളുമായി വീണ്ടും ചർച നടത്തിയേക്കും.

TAGS :

Next Story