കൊച്ചിയിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കോൺഗ്രസ് പ്രവർത്തകരുടെ മർദനം
ചട്ടവിരുദ്ധമായി സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്യാൻ ശ്രമിച്ച നാല് ഉദ്യോഗസ്ഥരെയാണ് പ്രവർത്തകർ ക്രൂരമായി മർദിച്ചത്

കൊച്ചി: കൊച്ചി മണ്ഡലത്തിലെ മാലാഖപ്പടിയിൽ തെരഞ്ഞെടുപ്പ് സ്ക്വാഡ് ഉദ്യോഗസ്ഥരെ കോൺഗ്രസ് പ്രവർത്തകർ കൂട്ടം ചേർന്ന് മർദിച്ചു. യുഡിഎഫ് സ്ഥാനാർഥി മുഹമ്മദ് ഷിയാസിന് നൽകിയ സ്വീകരണത്തിന് പിന്നാലെയാണ് സംഭവം.
ചട്ടവിരുദ്ധമായി സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്യാൻ ശ്രമിച്ച നാല് ഉദ്യോഗസ്ഥരെയാണ് പ്രവർത്തകർ ക്രൂരമായി മർദിച്ചത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ പിന്നീട് നിർബന്ധപൂർവ്വം വാഹനത്തിൽ കയറ്റി വിടുകയായിരുന്നു.സംഭവത്തിൽ പള്ളുരുത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെയും പ്രവർത്തകർ തടയാൻ ശ്രമിച്ചു.
കൊച്ചി മണ്ഡലത്തിലെ ചെല്ലാനം മാലാഖപ്പടിയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ഉദ്യോഗസ്ഥർക്ക് മർദനമേറ്റു. പാതയോരങ്ങളിൽ ചട്ടവിരുദ്ധമായി സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളും തോരണങ്ങളും നീക്കം ചെയ്യാൻ എത്തിയതായിരുന്നു തെരഞ്ഞെടുപ്പ് സ്ക്വാഡ് അംഗങ്ങൾ.
ഉദ്യോഗസ്ഥർ ബോർഡുകൾ നീക്കാൻ ശ്രമിച്ചതോടെ ഒരു കൂട്ടം കോൺഗ്രസ് പ്രവർത്തകർ ഇവരെ വളയുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായാണ് വിവരം.
Adjust Story Font
16

