Quantcast

പേരൂർക്കട ദലിത് പീഡനക്കേസ്: എസ്ഐക്ക് പിന്നാലെ എഎസ്ഐക്കും സസ്പെൻഷൻ

പേരൂർക്കട സ്റ്റേഷനിലെ എഎസ് ഐ പ്രസന്നനെ സസ്പെൻഡ് ചെയ്യാനാണ് നിര്‍ദേശം

MediaOne Logo

Web Desk

  • Updated:

    2025-05-21 04:31:00.0

Published:

21 May 2025 7:08 AM IST

പേരൂർക്കട ദലിത് പീഡനക്കേസ്: എസ്ഐക്ക് പിന്നാലെ എഎസ്ഐക്കും സസ്പെൻഷൻ
X

തിരുവനന്തപുരം: പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദലിത് യുവതിക്ക് ക്രൂരപീഡനം ഏൽക്കേണ്ടി വന്ന സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിക്ക് ആഭ്യന്തരവകുപ്പ്. സ്റ്റേഷനിലെ എ എസ് ഐ പ്രസന്നനെ സസ്പെൻഡ് ചെയ്യാൻ നിർദേശം നല്‍കി.

ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ എസിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷണറുടെതാണ് നിർദേശം. മുൻപ് സംഭവത്തിൽ എസ്ഐ പ്രസാദിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇരുവരെയും കൂടാതെ മറ്റൊരു ഉദ്യോഗസ്ഥൻ കൂടി തന്നെ അപമാനിച്ചു വന്ന ബിന്ദു ആരോപിച്ചിരുന്നു. ഇതിന്‍റെ കൂടുതൽ ഉദ്യോഗസ്ഥരെ സ്റ്റേഷനിൽ നിന്ന് സ്ഥലം മാറ്റും.

മാല മോഷ്ടിച്ചെന്ന വ്യാജ പരാതിയുടെ പേരിലാണു നെടുമങ്ങാട് സ്വദേശി ബിന്ദുവിന് ദുരനുഭവം നേരിടേണ്ടി വന്നത്. പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ പൊലീസ് ബിന്ദുവിന് എതിരെ രജിസ്റ്റർ ചെയ്തിരുന്ന എഫ്ഐആർ പിൻവലിച്ചു.

ബിന്ദു ജോലിക്ക് നിന്ന വീട്ടിൽനിന്ന് സ്വർണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നൽകിയതിനെ തുടർന്നാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ച് എസ് ഐ ഉൾപ്പടെയുള്ളവർ ബിന്ദുവിനോട് ക്രൂരമായി പെരുമാറിയത് .ഒരു ദിവസം സ്റ്റേഷനിൽ പട്ടിണിക്കിട്ടു. കുടിക്കാൻ വെള്ളം പോലും നൽകിയില്ല. നടത്തി. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താൻ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേൾക്കാൻ തയ്യാറായില്ലെന്നും ബിന്ദു പറയുന്നു.

ബിന്ദു നൽകിയ പരാതിയിൽ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു ഉദ്യോഗസ്ഥർക്കെതിരെ ഡിജിപി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കണ്ടോൺമെന്‍റ് എസിപിക്കാണ് അന്വേഷണ ചുമതല 15 ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നാണ് ഡിജിപിയുടെ ഉത്തരവിൽ പറയുന്നത്.


TAGS :

Next Story