Quantcast

'അസംബന്ധം പറയരുത്'; മാധ്യമ പ്രവർത്തകനോട് പൊട്ടിത്തെറിച്ച് വി.ഡി സതീശൻ

''പുറത്തിറക്കി വിടും, എന്നെക്കൊണ്ട് അത് ചെയ്യിക്കരുത്''- വി.ഡി സതീശൻ

MediaOne Logo

Web Desk

  • Updated:

    2022-06-25 07:37:58.0

Published:

25 Jun 2022 6:30 AM GMT

അസംബന്ധം പറയരുത്; മാധ്യമ പ്രവർത്തകനോട് പൊട്ടിത്തെറിച്ച് വി.ഡി സതീശൻ
X

വയനാട്: വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകനോട് കയർത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗാന്ധിയുടെ ചിത്രം പോലും എസ്.എഫ്.ഐ പ്രവർത്തകർ തകർത്തു എന്ന് പറഞ്ഞയുടനെ ചോദ്യമുന്നയിച്ച മാധ്യമ പ്രവർത്തകനോടാണ് പ്രതിപക്ഷ നേതാവ് പൊട്ടിത്തെറിച്ചത്. തകർക്കപ്പെട്ട ഗാന്ധി ചിത്രം രാഹുലിന്റെ ഓഫീസിന്റെ ചുമരിൽ തന്നെയുണ്ടായിരുന്നതാണോയെന്ന ചോദ്യമാണ് പ്രതിപക്ഷ നേതാവിനെ പ്രകോപിപ്പിച്ചത്. അസംബന്ധം പറയുരതെന്നും തന്നോട് ഇങ്ങനത്തെ ചോദ്യങ്ങൾ ചോദിക്കരുതെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു.

''കൈരളിയുടെ ആണെങ്കിലും ദേശാഭിമാനിയുടെ ആണെങ്കിലും ഇതുപോലത്തെ സാധനങ്ങൾ കയ്യിൽവെച്ചാ മതി, ആ പിണറായി വിജയനോട് പോയി ചോദിച്ചാൽ മതി, കേരളത്തിന്റെ മുഖ്യമന്ത്രിയോട്, എന്റെ പത്ര സമ്മേളനം തടസ്സപ്പെടുത്താൻ കൈരളിയുടെയോ ദേശാഭിമാനിയുടെയോ ലേഖകനായി ഇവിടെ ഇരിക്കുകയാണ്. ഞാൻ മര്യാദ കാണിക്കുന്നത്‌കൊണ്ടാണ് നിങ്ങളിവിടെ ഇരിക്കുന്നത്. ഇല്ലെങ്കിൽ പുറത്തിറക്കി വിടും. അസംബന്ധം പറയാതെ മര്യാദയ്ക്ക് ഇരുന്നോളണം, അത്ര വൈകാരികമായ ഞങ്ങളുടെ ഒരു വിഷയമാണ്, നിങ്ങളെ ഇവിടെ നിന്ന് പുറത്തിറക്കി വിടും, എന്നെക്കൊണ്ട് അത് ചെയ്യിക്കരുത്. അതൊക്കെ കയ്യിൽവെച്ചാ മതി''- മാധ്യമ പ്രവർത്തകനോട് കയർത്ത് വി.ഡി സതീശൻ പറഞ്ഞു.

മാധ്യമ പ്രവർത്തകനുമായുള്ള വി.ഡി സതീശന്റെ വാക്കു തർക്കത്തിനിടെ പ്രസ് ക്ലബ്ബിലേക്ക് പൊലീസ് കയറി വന്നതും സംഘർഷാവസ്ഥ സൃഷ്ടിച്ചു. ''പൊലീസിന്റെ സഹായം ഞങ്ങൾക്കു വേണ്ട. ഇന്നലെ സംരക്ഷണമുണ്ടായില്ലല്ലോ. പൊലീസിന്റെ സംരക്ഷണം കണ്ടതാണ്''- ടി. സിദ്ധീഖ് എം.എൽ.എ അടക്കമുള്ളവർ പൊലീസിനെതിരെ രോഷാകുലരായി പ്രതികരിച്ചു. അതേസമയം നരേന്ദ്രമോദി സർക്കാറിന്റെ ക്വട്ടേഷനാണ് സിപിഎം ഏറ്റെടുത്തിരിക്കുന്നതെന്ന് വി.ഡി സതീശൻ കുറ്റപ്പെടുത്തി. ഒരു മണിക്കുറോളം എസ്.എഫ്.ഐ ആക്രമണം നടന്നൂയെന്നത് മുകളിൽ നിന്നുള്ള നിർദേശ പ്രകാരമാണെന്നും അദ്ദേഹം ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് തകർത്ത എസ്.എഫ്.ഐ നടപടിയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

മുഖ്യമന്ത്രി പിണറായി വിജയനാണ് ബഫർ സോണിലെ വില്ലനെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു. ബഫർ സോൺ തത്വത്തിൽ അംഗീകരിക്കാൻ മന്ത്രി സഭാ യോഗത്തിൽ തീരുമാനമെടുത്തിരുന്നു. അത് മറച്ചുവെച്ച് കൊണ്ടാണ് എസ്.എഫ്.ഐ ആക്രമണം നടത്തിയതെന്നും വി.ഡി സതീശൻ പറഞ്ഞു. എസ്.എഫ്.ഐയുടെ ആക്രമണം ആസൂത്രിതമാണെന്നും ഓഫീസിൽ കയറാനുള്ള വഴി നേരത്തെ അവർ കണ്ടെത്തിയിരുന്നുവെന്നും വി.ഡി സതീശൻ ആരോപിച്ചു. സംഘ പരിവാറിന്റെ അജണ്ട എസ്എഫ്‌ഐ ഏറ്റെടുക്കുകയാണുണ്ടായത്. ഗാന്ധിയുടെ ചിത്രം മാത്രം അടിച്ചു തകർക്കുകയും മറ്റു ചിത്രങ്ങൾ തൊടുക പോലും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ സംഘപരിവാർ പോലും ചെയ്യാത്ത കാര്യമാണ് ടഎക ചെയ്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സംഘപരിവാറിനെ സന്തോഷിപ്പിച്ച് സ്വർണക്കടത്ത് കേസിൽ സന്ധി ചെയ്യുകയാണ് സംസ്ഥാന സർക്കാർ. രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആസൂത്രണം ചെയ്യുകയായിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ സ്റ്റാഫ് ആക്രമണത്തിൽ പങ്കെടുത്തുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് എല്ലാ ആക്രമണങ്ങളും നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

രക്തസാക്ഷികളെ ഉണ്ടാക്കാനും ആളുകളുടെ കണ്ണിൽ പൊടിയിടാനുമാണ് സർക്കാർ ശ്രമിക്കുന്നത്. രക്തസാക്ഷികളെ ഉണ്ടാക്കാനാണ് സിപിഎം നോക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സിപിഎം പ്രതിരോധത്തിലായപ്പോളാണ് അക്രമത്തെ തള്ളിക്കളയാന് തയ്യാറായത്. ആക്രമണം തടയാതിരിക്കാൻ പൊലീസിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദേശം ലഭിച്ചുവെന്നും അത്‌കൊണ്ടാണ് പ്രതിഷേധത്തെ തടയാതിരുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. ഡിവൈഎസ്പിയെ സസ്‌പെന്റ് ചെയ്തത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും അദ്ദേഹം ആരോപിച്ചു.


TAGS :

Next Story