Quantcast

‘വിദേശ സർവ്വകലാശാലക്ക് കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകം എന്ന് പേരിടണം’; സർക്കാറിനെതിരെ കെ.എസ്.യു

‘കെ.എസ്.യുവിന്റെ നേതൃത്വത്തിൽ ശക്തമായ വിദ്യാർഥി പ്രക്ഷോഭങ്ങൾക്കായിരിക്കും കേരളം സാക്ഷ്യം വഹിക്കുക’

MediaOne Logo

Web Desk

  • Updated:

    2024-02-06 15:40:22.0

Published:

6 Feb 2024 3:39 PM GMT

ksu against foreign university
X

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തച്ചുതകർക്കാനുള്ള ഡീലാണ് വിദേശ സർവ്വകലാശാലയുടെ വരവുകൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ കെ.എസ്.യുവിന്റെ നേതൃത്വത്തിൽ ശക്തമായ വിദ്യാർഥി പ്രക്ഷോഭങ്ങൾക്കായിരിക്കും കേരളം സാക്ഷ്യം വഹിക്കുകയെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ അലോഷ്യസ് സേവ്യർ.

വിദേശ സർവ്വകലാശാലകൾ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചാൽ അതിന് ‘കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകം’ എന്ന് പേരിടണമെന്നും പുഷ്പന്റെ പേരിൽ ചെയർ ആരംഭിക്കണമെന്നും അലോഷ്യസ് സേവ്യർ പരിഹസിച്ചു.

വിദേശ സർവ്വകലാശാലയുടെ വരവിനെ കെ.എസ്.യു വലിയ ആശങ്കയോടെയാണ് നോക്കി കാണുന്നത്. നിലവിൽ കേരളത്തിലെ വിദ്യാർഥികൾ വിദേശത്തേക്ക് കുടിയേറുന്നത് വിദ്യാഭ്യാസ മേഖലയിലെ അമിത രാഷ്ട്രീയവത്കരണവും ഗുണനിലവാര തകർച്ചയും ഒപ്പം അതിരൂക്ഷമായ തൊഴിലില്ലായ്മയും കൊണ്ടാണ്. ഇവ പരിഹരിക്കാൻ യാതൊരു വിധ നിർദ്ദേശങ്ങളോ നടപടികളോ എടുക്കാതെ, വിദേശ സർവ്വകലാശാലയുടെ വരവിനെ പറ്റി പരാമർശിക്കുന്നതിൽ ദുരൂഹതയുണ്ട്.

വിദേശ സർവ്വകലാശാല വിഷയത്തിൽ സർക്കാറിനെ ആശങ്ക അറിയിക്കുമെന്ന് പറഞ്ഞ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ തന്നോടൊപ്പം ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയിൽ സിൻഡിക്കേറ്റ് മെമ്പർ ആക്കിയ, വിദേശത്തേക്ക് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്ന പ്രമുഖ സ്ഥാപനത്തിന്റെ ഡയറക്ടറെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് സർക്കാറിനോട് ആവശ്യപ്പെടാനുള്ള ആർജ്ജവം കാണിക്കണമെന്നും അല്ലാത്തപക്ഷം അൽപ്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ സ്വയം രാജിവെക്കാൻ തയാറാകണമെന്നും ആലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.

കെ.എസ്.യു എല്ലാ കാലത്തും വിദ്യാഭ്യാസ മേഖലയിലെ അനിവാര്യമായ മാറ്റങ്ങളെയും പുരോഗമന കാഴ്ച്ചപ്പാടുകളെയും സ്വാഗതം ചെയ്ത പ്രസ്ഥാനമാണെന്നും ഇടതുപക്ഷത്തിന്റെ നയവ്യതിയാനത്തിൽ കുറഞ്ഞ പക്ഷം പിണറായി വിജയൻ എസ്.എഫ്.ഐ.യെ കൊണ്ട് ടി.പി. ശ്രീനിവാസനോട് മാപ്പ് പറയിപ്പിക്കാൻ എങ്കിലും തയ്യാറാവണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്‌ കൂട്ടിച്ചേർത്തു.



TAGS :

Next Story